Saturday, August 30, 2014

അമേരിക്കൻ പശ്ചാത്തലത്തിൽ ഒരു ഉക്രിസിനിമ

പെരുച്ചാഴി 6 കാര്യങ്ങൾ

1.അഭിനയതിന്ട്ടെ 35 വർഷങ്ങൾ പിന്നിടുംപ്പോൾ മോഹൻലാലിനും അദ്ധേഹത്തിന്റെ ആരാധകർക്കും വേണ്ടി ഫ്രൈഡേ ഫിലിം ഹൌസ് സമ്മാനിച്ച ഉപഹാരം .. അത് മാത്രമാണ് പെരുച്ചാഴി ..

2.സിനിമ പലപ്പോഴും ഉക്രിസിയെ ഓർമിപ്പിച്ചു .
(ഉക്രിസി ഉദയ്‌ കൃഷ്ണ സിബി കെ തോമസ്‌ )

3.എന്തിനോ വേണ്ടി തിളച്ച സാമ്പാർ പോലെ കുറച് പാട്ടുകൾ . (പാട്ടാനത്രേ പാട്ട്.പ്ല്യിംഗ് )

4.നിലവാരം പുലർത്തിയ പശ്ചാത്തല സംഗീതവും സിനിമയിലേക്ക് ആളുകളെ ആകർഷിക്കുന്ന ടൈറ്റിൽസും പെരുചാഴിക്ക് നൽകുന്ന പിന്തുണ ചെറുതല്ല .

5.ലാലേട്ടന്റെ അവിസ്മരണീയ പ്രകടനമെന്നോന്നും പറയാൻ കഴിയില്ല .കാരണം ഇതുപോലെ കുറെ തവണ അദ്ധേഹത്തെ നമ്മൾ കണ്ടിട്ടുണ്ട് . എങ്കിലും നല്ല കുറച്ചു കോമഡി കളും പഞ്ച് ഡയലോയും . .. ലാലേട്ടനും ബാബുരാജും പിന്നെ നായികയും
സിനിമയെ സാമ്പത്തികമായി തകർക്കില്ല എന്ന് കരുതുന്നതിൽ തെറ്റില്ല ..

6..ഒരു below average തിരക്കഥയെ
സിനിമയാകിയപ്പോൾ
അരുണ്‍ വൈദ്യനാഥൻ അതിലും താഴേക്ക് കൊണ്ട് പോയിട്ടില്ല എന്നതിൽ സമാധാനിക്കാം .

ചുരുക്കം പറഞ്ഞാൽ ചിരിക്കാം ചിന്തിക്കരുത് കൂടുതലൊന്നും പ്രതീക്ഷിക്കുകയുമരുത് ..വെറുതെ കാണാം കൈകൊട്ടാം ചിരിക്കാം അടുതിരിക്കുന്നവനെ വെറുതെ ഇടയ്ക്കൊക്കെ നോക്കാം ഐറ്റം ഡാൻസ് വരുമ്പോൾ കണ്ണ് തുറന്ന് പിടിക്കാം അവസാനം
നായിക സാരി ഉടുക്കുംപ്പോൾ തിയേറ്ററിൽ നിന്ന് ഇറങ്ങി വരാം ....

Strictly for those who love mohanlal...watch this film without any expectations

Saturday, August 23, 2014

*****ജോണ്‍ പൌള്‍ കണ്ട മുന്നറിയിപ്പ്******


ഇന്ന് കണ്ട രണ്ട് സിനിമകളെ കുറിച്ചുള്ള എന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണിത്.....
സമയമുള്ളവര്‍ക്കു വായിക്കാം, അതില്ലാത്തവര്‍ക്ക്...........എന്തേലും ചെയ്യാം...അല്ല പിന്നെ...

1.ജോണ്‍ പൌള്‍ വാതില്‍ തുറക്കുന്നു

പണ്ടെപ്പോഴോ വായിച്ച പുനത്തില്‍ കുഞ്ഞബ്ധുള്ളയുടെ ഇതേ പേരിലുള്ള ചെറുകഥ സിനിമയാക്കുന്നു എന്ന് കേട്ടപ്പോള്‍ തോന്നിയ കൌതുകം, അത് മാത്രമാണ് ഇന്നീ സിനിമ കാണാന്‍ എന്നെ
പ്രേരിപ്പിച്ച പ്രധാന ഘടകം......മഴയായിരിന്നിട്ടും ഓടി കിതച്ച് തിയേറ്ററില്‍ എത്തിയപ്പോള്‍ അതാ ടിക്കറ്റ്‌ കൌണ്ടറില്‍ ആകെ മൊത്തം മൂന്നും നാലും ഏഴു പേര്‍.....ഷോ തുടങ്ങുന്നതിനു മുന്‍പ്
തിയേറ്ററില്‍ എത്തിയത് ഇരുപതില്‍ താഴെ ആളുകള്‍ മാത്രം..അതില്‍ ഒരാള്‍ സിനിമയുടെ ക്യാമറാമാനും മറ്റൊരാള്‍ അസിസ്റ്റന്റ്‌ ഡയറക്ടറും എന്നത് തീര്‍ത്തും യാദൃചികം ...

അങ്ങനെ പതിവ് പോലെ മുകേഷിന്റ്റെ കഥയോട് കൂടി സിനിമ തുടങ്ങി...............
...................................................
പുറത്ത് പെയ്യുന്ന കോരിച്ചൊരിയുന്ന മഴയും അകത്തെ എസി യിലെ തണുപ്പും പിന്നെ..(അറിയാലോ).. എന്നെ ഉറക്കി കളഞ്ഞു......കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതം അധിക നേരം ഉറങ്ങാനും സമ്മതിച്ചില്ല..... ..

..............ഇന്റെര്‍വല്‍...
..ചായകുടി..........ശേഷം സ്പോന്ജ് കഥ.........
..............സിനിമ വീണ്ടും തുടങ്ങി..
.......... തീര്‍ന്നു ...
...ശുഭം.......

ഒരു മിനുട്ട് പോലും ,യാതൊരു വിധത്തിലും entertain ചെയ്യിപ്പിക്കാത്ത ഒരു സിനിമ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല.....വെറുതെ ഒരു പടം..
ഒരു ഷോര്‍ട്ട് ഫിലിമിന് ഉതകുമായിരുന്ന നല്ലൊരു കഥയെ നീട്ടി വലിച്ച് ഉരുട്ടി കൊഴക്കട്ട പഴുവതിലാക്കി ജനങ്ങള്‍ക്ക് മുന്നിലെത്തിച്ച സംവിധായകന് നന്ദി......

2. മുന്നറിയിപ്പ്

ഉണ്ണി ആറിന്റ്റെ രചനകളിലൂടെ ഒരു വട്ടമെങ്കിലും കണ്ണോടിച്ചവര്‍ക്ക് അനുഭവവേധ്യമാകും, വായനക്കപ്പുറവും ആ വാക്കുകള്‍ സമ്മാനിക്കുന്ന അവര്‍ണ്ണനീയമായ അനുഭൂതി...അത് മാത്രം മതി
മുന്നറിയിപ്പ് എന്ന സിനിമയെ സംശയലേശമില്ലാതെ സമീപിക്കാന്‍...

ആര്‍ഭാടങ്ങളില്ലാതെ എന്നാല്‍ ആകര്‍ഷണീയവും ജീവസുറ്റതുമായ ഫ്രെയിമുകളാല്‍ , "അമ്മ അറിയാന്‍" മുതല്‍, വേണു
അദ്ധേഹത്തിന്ന്റെ ക്യാമറ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുകയാണ്...വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സംവിധായകന്റ്റെ തോപ്പിയണിഞ്ഞു കൊണ്ട് അദ്ധേഹം എത്തുംപ്പോള്‍ പ്രതീക്ഷകള്‍
ഏറെയായിരുന്നു.....പ്രതീക്ഷകളെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സുന്ദരവും ജീവിത വീക്ഷണത്താല്‍ സമ്പന്നവുമായ ഒരു നോവല്‍ വായിക്കുന്ന അനുഭവം നല്‍കുകയാണ് മുന്നറിയിപ്പ് എന്ന
സിനിമയിലൂടെ അദ്ധേഹം...
എന്നും തന്റ്റെ കഥാപാത്രങ്ങള്‍ക്ക് സ്വന്തമായ,
കാച്ചിക്കുറുക്കിയ സംഭാഷണങ്ങള്‍, രാഘവനും നല്‍കിയതോടെ ഉണ്ണി ആര്‍ തന്‍റെ സിനിമയേ ഒരു നോവലാക്കി മാറ്റുകയാണ്..സാധാരണ നോവല്‍ സിനിമയാകുകയാണ് പതിവ് ഇവിടെ തിരിച്ച്
സംഭവിച്ചിരിക്കുന്നു.....
മമ്മൂട്ടി എന്ന നടനെകുറിച്ചും അദ്ധേഹത്തിന്റെ അപാരമായ range-നെ കുറിച്ചും പറയേണ്ട ആവശ്യമില്ല എന്നറിയാം... എങ്കില്‍ കൂടി പറയട്ടെ , ഉണ്ണി ആറിലൂടെ
രാഘവന്‍ ജന്മം കൊണ്ടെങ്കില്‍ മമ്മൂട്ടിയിലൂടെ അയാള്‍ ജീവിക്കുകയായിരുന്നു.....മമ്മൂട്ടി എന്ന നടനെ ചരിതം വായിക്കുപ്പോള്‍ അനേകം കഥാപാത്രങ്ങളോടൊപ്പം രാഘവനും കാണും ,ഇമ്മിണിബല്യ
തലയെടുപ്പോടു കൂടി....
പറയുന്ന കാര്യങ്ങളെക്കാള്‍ അധികം , പ്രേഷകര്‍ക്ക് ചിന്തിക്കാന്‍ വിട്ട് കൊടുക്കുന്ന അവതരണ രീതി വളരെയേറെ ബുദ്ധിമുട്ടേറിയതാണ്..കഥാപാത്രങ്ങളിലൂടെയും ഫ്രെയിമുകളിലൂടെയും ആ കടമ്പ
ഭംഗിയായി മറികടക്കാന്‍ വേണുവിന് സാധിച്ചിട്ടുണ്ട്....
ബീനാപൌളിന്റ്റെ എഡിറ്റിംഗില്‍ ആദ്യമായാണ് ഒരു സിനിമ തിയേറ്ററില്‍ കാണുന്നത്....ഒട്ടും ബോറടിപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ട് പോകാന്‍ അവരുടെ എഡിറ്റിംഗിന് സാധിച്ചിട്ടുണ്ട്.....
.ക്ലൈമാക്സ്‌ മനസ്സിലായിലെന്നു ചിലര്‍ പറയുന്നതായി കേട്ടു...സുധീഷ്‌ ഉള്‍പ്പെടുന്ന ആ ബാര്‍ സീനും ക്ലൈമാക്സും ചേര്‍ത്ത് വായിച്ച് നോക്കൂ ..സംശയങ്ങള്‍ എല്ലാം തീരും.....
എല്ലാവരും അവരവരുടെ റോളുകള്‍ മനോഹരമാക്കിയപ്പോള്‍ അപര്‍ണയും സൈജു കുറുപ്പും പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രകടനം കാഴ്ചവെച്ചു എന്ന് പറയാം...ബിജിപാലിന്ന്റെ പശ്ചാത്തല
സംഗീതം സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോയി....

മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ എന്നോട് പറഞ്ഞാല്‍ അതില്‍ തീര്‍ച്ചയായും
മുന്നറിയിപ്പ് കാണും,കാലത്തിന്റ്റെ മുന്നറിയിപ്പായി....
ഈ സിനിമയെ ഇങ്ങനെ സംഗ്രഹിക്കാം..."

"അസാധാരണമായ ചിന്തകളുള്ള മനുഷന്‍ ഒരിക്കലും ഒരു സാധാരണക്കരനായിരിക്കില്ല "

മറ്റൊരു മുന്നറിയിപ്പ് : സംവിധായകരാകാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രേദ്ധയ്ക്ക് : "മമ്മൂക്ക കഥ പോലും കേള്‍ക്കാതെ നിങ്ങള്‍ക്കൊക്കെ ഡേറ്റ് തന്നെന്നിരിക്കും, എന്ന് വെച്ച് ദയവുചെയ്ത് ആ
നടനെ അവഹേളിക്കുന്ന സിനിമകള്‍ ചെയ്യരുത്...നല്ല കഥകള്‍ ഉണ്ടാക്കി ആ product മാക്സിമം utilize ചെയ്യൂ...."

Monday, August 18, 2014

അലുവയും മത്തിക്കറിയും അഥവാ അന്ജാനും അപ്പോത്തിക്കിരിയും


ഇന്ന് കണ്ട രണ്ട് സിനിമകളെ കുറിച്ചുള്ള എന്റ്റെ വ്യക്തിപരമായ അഭിപ്രായമാണ് ചുവടെ..സിനിമയെ കീറിമുറിച്ചു നോക്കുന്ന നിരൂപണങ്ങള്‍ക്ക് പ്രസക്തി ഇല്ല എന്ന് വിശ്വസിക്കുന്നത് കൊണ്ട് വളരെ ചുരുക്കിയെഴുതിയ ഒരു ചുരുക്കെഴുത്ത്...
സമയമുള്ളവര്‍ക്ക് വായിക്കാം അല്ലാത്തവര്‍ക്ക് ,....എന്തേലും ചെയ്യാം..

1.അപ്പോതിക്കിരി

ഒരല്‍പം പേടിയുണ്ടായിരുന്നു നാട്ടിലെന്തുപോഴേക്കും സിനിമ തിയേറ്ററില്‍ നിന്നും പോകുമോ എന്ന്...സൂര്യാ ടിവിയിലെ സൂപ്പെര്‍ ഹിറ്റ്‌ ചലച്ചിത്രമായ മേല്‍വിലാസ്സത്തിന്റെ സംവിധായകന്റ്റെ രണ്ടാമത്തെ ചലച്ചിത്രം എന്ന ലേബല്‍ തന്നെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകമായിരുന്നു...പോരാത്തത്തിനു സുരേഷ് ജിയുടെ തിരിച്ച് വരവും ജയസൂര്യയുടെ 16 കിലോ കഥയും....
വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ നിരൂപണങ്ങളില്‍ നിന്ന് വളരെയേറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു..തുറന്നു പറയാലോ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു അപ്പോത്തിക്കിരി നല്‍കിയ
അനുഭവം..
ബുദ്ധിമാനായ ഒരു സംവിധായകന്റ്റെ കയ്യൊപ്പ് ഈ സിനിമയുടെ ഓരോ ഷോട്ടിലും നമ്മുക്ക് കാണാന്‍ സാധിക്കും...പശ്ചാത്തല സംഗീതതിന്ന്റെ അവര്‍ണ്ണനീയമായ മനോഹാരിത സിനിമയുടെ ഉദ്ധേശശുദ്ധിയും തിരക്കഥയുടെ കെട്ടുറപ്പും ആസ്വാദകനില്‍ അനുഭവവേദ്യമാക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്...മനസ്സിലേക്ക് ഇറങ്ങി ചെല്ലുന്ന ശക്തമായ സംഭാഷണങ്ങളാല്‍ സമ്പന്നമാണ് അപ്പോത്തിക്കിരി..അനന്യസാധാരണമായ അവതരണ ശൈലിയിലൂടെ മാധവ് രാംദാസ് മലയാള സിനിമയില്‍ ഒരു പുത്തന്‍ അദ്ധ്യായം രചിച്ചിരിക്കുകയാണ്...കാലികപ്രസക്തിയുള്ള ഒരു വിഷയം അതിന്റെ എല്ലാ കെട്ടുറപ്പോടെയും പ്രേക്ഷകരില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം
പറയാം.....ആവശ്യമില്ലാത്ത അച്ചടക്കമോ അതിരുകളോ ശ്രിഷ്ട്ടിക്കാതെ നടീനടന്മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍ക്കി അവരില്‍ നിന്ന് പരമാവധി ചൂഷണം ചെയ്യുന്നതില്‍ സംവിധായകനും,
സംവിധായകന് വേണ്ട രീതിയില്‍ കഥാപാത്രങ്ങളെ പ്രേക്ഷക മനസ്സുകളിലേക്ക് ഇറക്കിചെല്ലാന്‍ ഉതകുന്ന വിധം എല്ലാം നല്‍കുന്നതില്‍ നടീനടന്മാരും വിജയിച്ചിരിക്കുന്നു...എടുത്തു പറയേണ്ടത്
ആസിഫിന്റ്റെയും ജയസൂര്യയുടെയും അഭിനയമാണ്...സുരേഷ് ജിയില്‍ നിന്നും ഒട്ടും അപ്രതീക്ഷിതമായ ഒന്നല്ലായിരുന്നു അപ്പോത്തിക്കിരി..ജയസൂര്യയില്‍ നിന്നും നമ്മുക്ക് ഇനിയും ഒട്ടേറെ
പ്രതീക്ഷിക്കാം..നല്ല റെയിജുള്ള നടനാണ്‌ അദ്ദേഹം..നല്ല കഥാപാത്രങ്ങള്‍ ഇനിയും അദ്ധേഹത്തെ തേടി എത്തട്ടെ..
ഇനിയും ആസിഫിന് അഭിനയിക്കാന്‍ അറിയില്ല എന്നും പറഞ്ഞ് ഇറങ്ങുന്ന സഹോദരങ്ങളുടെ ശ്രേദ്ധയ്ക്ക് "എം ജി റോഡില്‍ കുനിച്ച് നിര്‍ത്തി കൂമ്പിനിടിയ്ക്കാന്‍ ആളുകള്‍ തയ്യാറായി
നില്‍പ്പുണ്ട്....ജാഗ്രതൈ ".....
മികച്ച തിരക്കഥ, അത്യുജ്ജലമായ അവതരണം ,മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ..അതാണ്‌ അപ്പോത്തിക്കിരി...കാണാത്തവര്‍ കാണുക...കണ്ടില്ലെങ്കില്‍ തീരാ നഷ്ട്ടം...

2.അന്ജാന്‍

തട്ടുപൊളിപ്പന്‍ മസാല പടങ്ങള്‍ പണ്ടും എനിക്ക് ഹരമായിരുന്നു...ഒന്നും ചിന്തിക്കാതെ വെറുതെ ഒരു രണ്ട് രണ്ടര മണിക്കൂര്‍ അങ്ങ് ഇരുന്ന് കൊടുക്കാന്‍ മനസ്സുണ്ടെങ്കില്‍ ആര്‍കും അത്
ഹരമാകും.അത് കൊണ്ട് തന്നെയാണ് ഇത്രയേറെ നെഗറ്റീവ് റിവ്യൂസ് ഉണ്ടായിട്ടും ഇന്നീ ഫിലിം കാണാന്‍ പോയത് .ഒരു ഓഫ് ബീറ്റ് സിനിമ നിര്‍മ്മിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഒരു മസാല പടം നിര്‍മ്മിക്കുന്നതില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു..കാരണം ഒരു ഓഫ്ബീറ്റ് സിനിമയുടെ സംവിധായകന് സ്വന്തം മനസ്സിനെ മാത്രം തൃപ്തി പെടുത്തിയാല്‍ മതിയാകും
.പക്ഷെ ഒരു മസാല പടം അത് ഉന്നം വെക്കുന്ന അനേക ലക്ഷം പ്രേക്ഷകനെ തൃപ്തി പെടുതുന്നതായിരിക്കണം....അങ്ങനെ നോക്കുമ്പോള്‍ അന്ജാന്‍ പൂര്‍ണ വിജയമല്ല.. " ലിന്ഗുസ്വാമിയുടെ "
പഴയ കാല ചിത്രങ്ങളുടെ നിലവാരം നോക്കുംപ്പോള്‍ ഒരു average ഫിലിം മാത്രമാണ് അന്ജാന്‍...പാട്ടുകളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും. യുവാന്‍ തീര്‍ത്തും
നിരാഷപ്പെടുതിയിരിക്കുന്നു....ആവര്‍ത്തന വിരസമായ കഥയും കെട്ടുറപ്പില്ലാത്ത തിരക്കഥയും പലപ്പോഴും സിനിമയെ ബോറടിപ്പിക്കുന്നു...ഒരു മസാല ചിത്രത്തിന് വേണ്ട വേഗം വളരെയേറെ നഷ്ടമാകുന്നുണ്ട്...
സന്തോഷ്‌ ശിവന്റ്റെ മനോഹരമായ ഫ്രെയിമുകള്‍ക്ക് വേണ്ടിയും സാമന്തയുടെ ബികിനി വേഷം കാണാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ അതിന് വേണ്ടിയും സര്‍വ്വാപോരി സൂര്യയുടെ ഒരു സിനിമ
കാണാന്‍ ഇനി നാളുകള്‍ കാത്തിരിക്കണം എന്നുള്ളത് കൊണ്ടും അന്ജാന്‍ കാണുനത്തില്‍ നഷ്ടമില്ല.....

Sunday, August 17, 2014

***കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍....ഇനി എത്ര നാള്‍......?***


"........................ഒരു രാജ്യത്തിന്റെ വളര്‍ച്ച അവിടുത്തെ യുവാക്കളുടെ കാര്യശേഷിയിലാണെന്ന സത്യം നയങ്ങളാക്കിയ കീറി പറിഞ്ഞ സമരമുറയും പ്രതിഷേധങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങളും ചവറ്റ് കുട്ടയില്‍ എറിഞ്ഞ് സമൂഹത്തിന്റെയും രാജ്യത്തിന്റ്റെയും വളര്‍ച്ചയ്ക്ക് ഗതിവേഗം പകരാന്‍ കെല്‍പ്പുള്ള ഒരു തലമുറയെ സൃഷ്ട്ടിക്കാന്‍
വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം...... ..... "

ഒട്ടേറെ വിദ്യാര്‍ഥി പ്രശോഭങ്ങള്‍ക്കും പ്രതിഷേതങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മണ്ണാണ് കേരളം..സ്വാതന്ത്ര്യത്തിനു മുന്‍പേ തിരുവിതാംകൂറും മലബാറും കൊച്ചിയും കേന്ദ്രീകരിച്ച് ഒട്ടേറെ നവോഥാന സമരങ്ങള്‍ നമ്മുടെ നാട്ടില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറിയിട്ടുണ്ട്..ഇരുപതാം നൂറ്റാണ്ടിന്റ്റെ ആദ്യ പകുതിയോടുകൂടി ബ്രിട്ടന്റെ കോളനി വല്‍ക്കത്തിനെതിരെ
പോരാടിതുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ മേഖലകളിലെ പരിഷ്കാരങ്ങള്‍ക്കു വേണ്ടി പോരാടി...ഇന്ന് കേരള സമൂഹത്തില്‍ അവര്‍ക്കുള്ള പ്രസക്തി
എന്താണ്...ഒരനേഷണം......

രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം തുടങ്ങുന്നത് 1882-ഓടു കൂടിയാണ്... അന്നത്തെ യൂണിവേര്‍‌സിറ്റി കോളേജ് വിദ്യാര്‍ഥികളായിരുന്ന GP എന്ന് അറിയപെട്ടിരുന്ന G.പരമേശ്വരന്‍ പിള്ളയും N.രാമന്‍പിള്ളയും രംഗരായനും ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ WESTERN STAR-ലും ARGUS-ലും എഴുതിയിരുന്ന ലേഖനങ്ങളായിരുന്നു പില്‍കാലത്ത് കേരളത്തിന്റ്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളെ ഇളക്കിമറിച്ച വിദ്യാര്‍ത്ഥി പ്രശോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്..ദിവാനെതിരെയും സായിപ്പിനെതിരെയും തൂലിക ചലിപ്പിച്ച GP -യെയും കൂട്ടരെയും കോളേജില്‍ നിന്നും പുറത്താകുമ്പോള്‍ അദ്ദേഹത്തിന് 18 വയസ്സ് മാത്രം പ്രായം.അങ്ങനെ GP കേരള ചരിത്രത്തിലെ ആദ്യ വിദ്യാര്‍ഥി പ്രശോഭകനായി...
1916-ല്‍ ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ (HOME RULE LEAGUE ) അലയൊലികള്‍ കേരളത്തില്‍ ആഞ്ഞടിക്കുംപ്പോള്‍ ,പാലക്കാട് വിക്ടോറിയ കോളേജിലെയും സാമൂതിരി കോളേജിലെയും തലശ്ശേരി ബ്രെന്നന്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.ഒരുപക്ഷെ കേരളത്തിലെ ആദ്യത്തെ
പഠിപ്പ് മുടക്കി സമരം..പിന്നീട് എത്രയോ തവണ...
1918-ല്‍ നിസ്സഹകരണ സമരത്തില്‍ (NON-COOPERATION MOVEMENT) പങ്കെടുത്തുകൊണ്ടും 1921-ല്‍ വെയില്‍സിലെ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അതിനെതിരെ പടിപ്പു മുടക്കിയും, 1922-23 കാലത്തെ വിദേശ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ നടന്ന പിക്കറ്റിങ്ങിലൂടെയും തൊട്ടുകൂടായ്മയ്ക്കെതിരെയും തീണ്ടിക്കൂടായ്മയ്ക്കെതിരെയും നടന്ന സമരങ്ങളിലെ നിറ സാനിധ്യമായും ഉപ്പ് സത്യാഗ്രഹത്തിലും വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തുകൊണ്ടും വിദ്യാര്‍ത്ഥികളിലെ രാഷ്ട്രീയ ബോധം വളരുകയായിരുന്നു .... അങ്ങനെ 1930 കളോടെ കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ഥി സംഘടനയായ" കേരള വിദ്യാര്‍ഥി സംഘം" പിറവിയെടുത്തു....സര്‍ദാര്‍ ഭഗത്സിംഗിനെ തൂക്കിലേറ്റിയതില്‍
പ്രതിഷേധിച്ച് കേരളത്തിലെ വിദ്യര്‍ത്ഥികള്‍ പയ്യന്നൂരില്‍ ഒത്തുകൂടിയപ്പോള്‍ അവിടെ ഒരു പുതിയ മുന്നേറ്റം തുടങ്ങുകയായിരുന്നു...വികാരം ഒരു വിപ്ലവമായി പടരുകയായിരുന്നു....ഏകദേശം ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു ALL INDIA STUDENT FEDERATION -ഉം (AISF) അതിന്റെ കേരളഘടകമായ ALL KERALA STUDENTS FEDERATION-ഉം (AKSF)
രൂപീകൃതമാകുന്നത്.

അങ്ങനെ സ്വാതത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ആവേശത്തോടെ പങ്കെടുത്ത കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സ്വതത്ര്യത്തിനു ശേഷമുള്ള ആദ്യ നാളുകളില്‍
അപചയത്തിന്റെ പാതയിലായിരുന്നു.1951-കളില്‍ കൊച്ചിയിലെയും തിരുവിതാകൂറിലെയും വിദ്യാര്‍ത്ഥികളെയെല്ലാം ഒരു കൂടക്കീരില്‍ കൊണ്ട് വരുക എന്ന ലക്ഷ്യത്തോടു കൂടി തിരു-കൊച്ചി
സ്റ്റുടെന്ന്റ്റ് ഫെഡറേഷന്‍ രൂപീകൃതമായി.ഇത് കേരള വിദ്യാര്‍ത്ഥി സംഘതിന്റ്റെ (KERLA STUDENT CONGRESS) അസ്തമയത്തിന്ന്റ്റെ വിത്ത് പാകി..യൂണിവേര്‍‌സിറ്റി കോളേജിലെ ഫീസ്‌
വര്‍ധനയ്‌കെതിരേയും (1951-52,1952-53) കൊല്ലം ഫാത്തിമ മാതാ കോളേജിലെ അനാവശ്യ നിയമങ്ങള്‍ക്കെതിരെയും (1951-52) , എംജി കോളേജ് യൂണിയന്‍ പുനസ്ഥാപിക്കാന്‍ വേണ്ടിയുള്ള സമരങ്ങളിലും (1952-53) തുടങ്ങി അനേകം പ്രശോഭങ്ങള്‍ക്ക് തിരു കൊച്ചി സ്റ്റുടെന്ന്റ്റ് ഫെഡറേഷന്‍ നേതൃത്വം നല്‍കി...AISF ന്‍റെ നിര്‍ദേശപ്രകാരം മലബാറില്‍ രൂപീകൃതമായ മലബാര്‍ USO-ഉം (UNITED STUDENTS ORGANISATION) തിരു കൊച്ചി സ്റ്റുടെന്ന്റ്റ് ഫെഡറേഷനും സംയുക്തമായി 1956 ഒക്ടോബര്‍ 26 മുതല്‍ 28 വരെ തൃശ്ശൂരില്‍ നടന്ന മീറ്റിംങ്ങിലൂടെ കേരള സ്റ്റുടെന്ന്റ്റ് ഫെഡറേഷന്‍ നിലവില്‍ വന്നു.പുത്തന്‍ പ്രതീക്ഷകളുമായി 1956 നവംബര്‍ 1-ന് കേരളം പിറക്കുമ്പോള്‍ ഇടത് ചായ്വുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമായി kSF
വളരുകയായിരുന്നു...

വിദ്യാഭ്യാസ മേഖലയിലും ഭൂപരിഷ്കരണത്തിലും കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ കൊണ്ട് വന്ന നിയമങ്ങളും അത് വഴിവെച്ച വിമോചന സമരവും തത്ഫലമായി കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആളിപ്പടര്‍ന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മനോഭാവവും തങ്ങളുടെ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ എത്തിക്കാന്‍ KSF-ന് കഴിയാതെ പോയതും KSU എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനതിന്റ്റെ വളര്‍ച്ചയ്ക്ക് വഴിവെക്കുകയായിരുന്നു..KSU-വിന്റ്റെ വളര്‍ച്ചയും KSF-ന്റ്റെ തളര്‍ച്ചയും നമ്മുക്ക് ചുവടെ പറയുന്ന കാര്യങ്ങളിലൂടെ അപഗ്രഥിക്കാം.

1.ചിന്തയിലും ആശയത്തിലും സമീപനത്തിലും ബൂര്‍ഷ്വാകള്‍ക്ക് എതിരെയെന്ന്‍ പറഞ്ഞ് സ്വകാര്യ കോളേജ് മാനേജ്മെന്റ്കള്‍ക്കെതിരെ കയ്ക്കൊണ്ടിരുന്ന KSF-ന്റ്റെ
പ്രവര്‍ത്തനശൈലി KSU വിനെ പിന്തുണയ്ക്കുന്ന മാനേജ്മെന്റ്കളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുത്തു,....

2.വിമോചന സമരത്തിലൂടെ ആളിപ്പടറന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വികാരം KSUവിനു വളരാനുള്ള വിത്ത് പാകി..

3.കോട്ടയത്ത്‌ നിന്ന് പ്രസദ്ധീകരിച്ച് കൊണ്ടിരുന്ന കേരളത്തിലെ പ്രമുഖ പത്രങ്ങളുടെ KSU-വിനോടുള്ള അനൂകൂല നിലപാടും സ്ഥിരമായി വന്നുകൊണ്ടിരുന്ന KSU നേതാക്കാളുടെ ലേഖനങ്ങളും...

4.ചൈനയ്ക്കും റഷ്യക്കും അവിടുത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിനും പ്രാധാന്യം നല്‍കുകയും ഇന്ത്യയെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍ക്കി തയാറാക്കിയ ഹൈസ്കൂള്‍
പാഠപുസ്തകങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്കും KSFനും എതിരായ വിദ്യാര്‍ഥി രോഷം വളര്‍ത്തി..

5.പില്‍ക്കാലത്ത് വയലാര്‍ രവിയായ എം.കെ.രവീന്ദ്രന്‍റെ നേതൃത്വത്തില്‍ 1958 JULY 15 മുതല്‍ AUGUST 3 വരെ അരങ്ങേറിയ "ഒരണ സമരവും " അത് സൃഷ്ട്ടിച്ച കേരളത്തിലെ സാംസ്കാരിക വിദ്യാഭ്യാസ വിപ്ലവും KSU വിന്റ്റെ ശക്തി വളര്‍ത്തി..

6.കേന്ദ്ര നയങ്ങള്‍ക്കെതിരെ 1967ല്‍ രണ്ടാമത് അധികാരത്തില്‍ വന്ന ഇഎംഎസ്സ് മന്ത്രിസഭ പ്രഖ്യാപിച്ച ബന്ദും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും
പോലീസ്‌ വെടിവെപ്പിലും ഷേണായിയും സുധാകര്‍ അഗ്ഗിതായി എന്ന രണ്ടു വിദ്യാര്‍ത്ഥികളും മരണപ്പെടുകയും ചെയ്തു.ഇതില്‍ പ്രതിഷേധിച്ച് KSU കരി ദിനം ആചരിച്ചു.അന്നാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുള്ള കളരിപയറ്റ് തുടങ്ങുന്നത്.സെപ്റ്റംബര്‍ 3ന് എറണാകുളത്തേ റാലിക്കിടയില്‍ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ തേവര S.H.കോളേജിലെ മുരളി എന്ന
KSU പ്രവര്‍ത്തകന്‍ മരണപ്പെടുകയുണ്ടായി..സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ കോളേജുകള്‍ അനിശ്ചിതകാലം അടച്ചിട്ടു..ഈ സമയത്താണ് KSU വിന് PL480-ന്റ്റെ പേരില്‍
അമേരിക്കയില്‍ നിന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഫണ്ട് ലഭിക്കുന്നുവെന്ന് ഇവിടുത്തെ ചില സഖാക്കള്‍ പറഞ്ഞത്.അത് നൂറ്റാഡിന്ന്റെ തമാശ...

അങ്ങനെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനതിന്ന്റെ വിവേക ശൂന്യമായ സമീപനങ്ങള്‍ KSU എന്ന വിദ്യാര്‍ഥി സംഘടനയെ 1960 കളില്‍ ഇവിടെ വളര്‍ത്തുകയായിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ്‌ KSU നേതാക്കള്‍ക്ക് അര്‍ഹിച്ച പിന്തുണ നല്‍കിയപ്പോള്‍ KSF കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാല്‍ തഴയപ്പെടുന്ന കാഴ്ചയാണ് ആ ഒരു ദശകം കാണാന്‍ സാധിച്ചത്.1960 മുതല്‍
1970 വരെയുള്ള ഒരു ദശകം എതിരാളികളില്ലാതെ കേരളത്തിലെ വിദ്യാര്‍ഥികളുടെ അവകാശ പോരാട്ടത്തില്‍ KSU നിറസാനിധ്യാമായി വളര്‍ന്ന് പന്തലിച്ചു..

BENGAL STATE STUDENT FEDERATION-ന്‍റെ നേതൃത്വത്തില്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ എല്ലാം ഒന്നാകാനുള്ള തീരുമാനം ഉണ്ടായി.അങ്ങനെ കൊല്‍ക്കത്തയില്‍ നടന്ന യോഗത്തിലൂടെ SFI രൂപീകൃതമായി... 1970 ഡിസംബര്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരത്ത് SFI യുടെ ആദ്യ സമ്മേളനം നടന്നു.ഇടതുപക്ഷ
രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്ക് SFI യുടെ ജനനം അവരുടെ വിശ്വാസങ്ങള്‍ക്ക് ശക്തി പകരുന്ന ഊര്‍ജ്ജമായി.1972-ല്‍ സ്വകാര്യ കോളേജ് അദ്ധ്യാപകര്‍ നടത്തിയ
സമരത്തില്‍ അവരെ പിന്തുണച്ചു കൊണ്ടും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി കൊണ്ടും ഗവണ്മെറ്റിറ്റെ ഫീസ്‌ ഏകീകരണത്തിനെതിരെ നടന്ന സമരങ്ങളില്‍ വ്യക്തമായ സമീപനം
സ്വീകരിച്ചു കൊണ്ടും SFI ഇവിടെ വളരുകയായിരുന്നു.കോണ്‍ഗ്രസില്‍ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു കൊണ്ടിരുന്ന ഗ്രൂപ്പ്‌ തര്‍ക്കം KSUവിനെയുംബാധിച്ചു തുടങ്ങിയിരുന്നു..ഇതും
സമരമുഖങ്ങളില്‍ SFIയ്ക്ക് മേല്‍കൈ നേടി കൊടുത്തു കൊണ്ടിരുന്നു....വിയറ്റ്നാംമിലെ സ്വാതന്ത്ര്യ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടും ചെഗുവേരയുടെ രക്തസാക്ഷിത്വത്തില്‍ വേദനിച്ചു കൊണ്ടും ഫ്രാന്‍സിലെ വിദ്യാര്‍ത്ഥി സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും SFI യുവാക്കളുടെ ഇടയില്‍ ലഹരിയാകുകയായിരുന്നു...
1975 ലെ അടിയന്തിരാവസ്ഥയ്ക്കെതിരെ ആദ്യം മുന്നോട്ടു വന്നത് SFI ആയിരുന്നു.കോണ്‍ഗ്രെസ്സിന്ന്റെയും സിപിഐ യുടെയും സംയുക്ത ഗവണ്മെന്റ് ആയിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്.ശക്തമായ ഭരണ വിരുദ്ധ വികാരം SFI ഏറ്റെടുത്തു .ക്ലാസുകള്‍ ബഹിഷ്കരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.അന്നത്തെ SFI -യുടെ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്ന എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജി.സുധാകരനുമൊക്കെ ജയിലിനുള്ളിലായി.രാജന്റ്റെ മരണവും അതുണ്ടാക്കിയ പൊല്ലാപ്പും SFIയുടെ സമരങ്ങള്‍ക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി.. SFI വളര്‍ന്നു.....

വിമോചന സമരവും മുരളിയുടെ രക്തസാക്ഷിത്വവും KSUവിന് വളരാനുള്ള വിത്ത് പാകിയെങ്കില്‍ അടിയന്തിരാവസ്ഥയും രാജന്റ്റെ
മരണവും SFI യുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടു...അങ്ങനെ ഒട്ടേറെ വിദ്യാര്‍ത്ഥി സമരങ്ങളിലൂടെയും പ്രശോഭങ്ങളിലൂടെയും വളര്‍ന്ന രണ്ട് പ്രസ്ഥാനങ്ങളാണ് KSU-ഉം SFI-ഉം..ആശയപരമായും ആദര്‍ശപരമായും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാനെങ്കിലും ഇവ മുന്നോട്ട് വയ്ക്കുന്ന നയം ഒന്ന് തന്നെ ,വിദ്യാഭ്യാസ അച്ചടക്കം....
.ഇന്നത്തെ കേരളീയ പശ്ചാത്തലത്തില്‍ ഈ
വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രസക്തി എന്താണ്..ഒരു വല്യ വിദ്യാഭ്യാസ വിപ്ലവത്തിന് ഇന്നത്തെ കേരള പശ്ചാത്തലത്തില്‍ സാഹചര്യവുമില്ല,കാരണങ്ങളുമില്ല..ഇതര സംസ്ഥാനാങ്ങളെ അപേക്ഷിച്
നോക്കുംപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളം വളരെ മുന്നിലാണ്.ചീഞ്ഞു നാറിയതെന്നു വിളിപ്പേരുള്ള ഇവിടുത്തേ സിനിമാ താരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ ചെയ്യുന്ന കാരുണ്യ
പ്രവര്‍ത്തനങ്ങളുടെ' പത്തു ശതമാനം പോലും പാരമ്പര്യതിന്ട്ടെ കൊടുമുടിയില്‍ വസിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ചെയ്യുന്നില്ല..മറിച്ച് കേരളതിന്ട്ടെ ഇങ്ങേ തലയ്ക്കുള്ള ഒരു നേതാവിനെ
ആരെങ്കിലും പിച്ചുകയോ മാന്തുകയോ ചെയ്തതിന്റ്റെ പേരില്‍ കേരളം ഒട്ടാകെ പഠിപ്പ് മുടക്കുകയും സംഘര്‍ഷം സൃഷ്ട്ടിക്കുകയും പോലീസിനെ കല്ലെറിയുകയും ചെയ്യുന്ന ഒണങ്ങിയ
വിപ്ലവതിന്ന്റെ അമരക്കാരാകുകയാണ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍..
വിദ്യാഭ്യാസം എന്നാല്‍ ഒരുവനെ സാംസ്കാരികമായും സാമൂഹികമായും ശക്തനാക്കുകയും വിവേകത്തോടെയും വിക്ഞാഞ്ഞതോടെയും വികാരത്തിനടിമപ്പെടാതെ വിഷയങ്ങളെ സമീപിക്കുകയും ചെയ്യുന്ന തലമുറയെ സൃഷ്ട്ടിക്കലാണ്..പക്ഷെ ഇവിടുത്തെ വിദ്യാര്‍ഥി സംഘടനകള്‍ കാലപരക്കം ചെന്ന ആശങ്ങളിലൂടെ വിദ്യാര്‍ഥികളെ വികാരത്തിനടിമപ്പെടുത്തുകയാണ്...

ചോര വീഴ്ത്തുന്ന വിപ്ലവത്തിന് ഇന്നിന്റ്റെ ലോകത്ത് പ്രസക്തിയില്ല മറിച്ച് ആരുടേയും ചോര വീരാന്‍ അനുവദിക്കാത്ത ഏവരുടെയും അവകാശത്തെ സംരക്ഷിക്കുന്ന
വിദ്യാര്‍ഥി എന്ന വേര്‍തിരിവില്ലാതെ സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന ഭൂരിഭാഗത്തെ കയ്‌ പിടിച്ചുയര്‍ത്താന്‍ കെല്‍പ്പുള്ളവന്റ്റെ വിദ്യാര്‍ഥി കൂട്ടായ്മയാണ് നമ്മുക്ക് വേണ്ടത്..തുല്യതയ്ക്ക് വേണ്ടിയുള്ള സമരങ്ങളാണ് ഇനി ഇവിടെ അരങ്ങേറെണ്ടത്...
.ഒരു രാജ്യത്തിന്റെ വളര്‍ച്ച അവിടുത്തെ യുവാക്കളുടെ കാര്യശേഷിയിലാണെന്ന സത്യം നയങ്ങളാക്കിയ കീറി പറിഞ്ഞ സമരമുറയും പ്രതിഷേധങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങളും ചവറ്റ് കുട്ടയില്‍
എറിഞ്ഞ് സമൂഹത്തിന്റെയും രാജ്യത്തിന്റ്റെയും വളര്‍ച്ചയ്ക്ക് ഗതിവേഗം പകരാന്‍ കെല്‍പ്പുള്ള ഒരു തലമുറയെ സൃഷ്ട്ടിക്കാന്‍
വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം......

Saturday, August 2, 2014

*** ഗാന്ധി വര്‍ഗീയവാദിയോ....?...ഒരു അനേഷണം***


ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് അരുന്ധധി റോയി ഭരതതിന്റ്റെ മഹാത്മാവിനെക്കുറിച്ച് ഒറ്റ കേള്‍വിയില്‍ പുളിച്ചത്‌ എന്ന് തോന്നാവുന്ന ഒരു വര്‍ത്തമാനം പറഞ്ഞത്.അതിന്റ്റെ പേരിലുള്ള
പുകിലുകള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല..
GOD OF SMALL THINGS -ഒന്ന്‍ രണ്ട് തവണ വായിച്ചത് കൊണ്ടും ആ എഴുത്തുകാരിയോടുള്ള വല്ലാത്തൊരു ഇഷ്ടം മൂലവും പിന്നെ ജാതി വ്യവസ്ഥയോടും ജാതിയുടെ പേരിലുള്ള വേര്‍തിരിവിനോടും എന്‍റെ വ്യക്തി പരമായ എതിര്‍പ്പ് മൂലവും സര്‍വ്വോപരി ഗാന്ധിയുടെ ആത്മകഥയിലൂടെ സഞ്ചരിച്ചപ്പോഴും അദ്ധെഹതിന്ന്റെ ജീവിതത്തിലൂടെ പലപ്പോഴായി നടത്തിയ യാത്രകളിലൂടെയും എനിക്കുണ്ടായ ചില സംശയങ്ങളും കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ അരുന്ധധി റോയിയുടെ അഭിപ്രായം ഒരിക്കലും ആരോ പറഞ്ഞത് പോലെ "എപ്പഴും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള ഒരു മദ്ധ്യവയസ്കയുടെ വിലകുറഞ്ഞ അഭിപ്രായ പ്രകടനമായി തള്ളി കളയാന്‍ പറ്റില്ല....
ഓര്‍മവെച്ച നാള് മുതല്‍ പാഠപുസ്തകങ്ങളിലൂടെയും പത്ര താളുകളിലൂടെയും ഗുരുക്കന്മാരില്‍ നിന്നും കേട്ടറിഞ്ഞ ഒരു ഗന്ധിയുണ്ട്...സ്വന്തമായി നെയ്ത തുണി കൊണ്ടുണ്ടാക്കിയ വസ്ത്രം മാത്രം ധരിക്കുന്ന ലോകത്തിനു അഹിംസയുടെ മാഹാത്മ്യം സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചു കൊടുത്ത അര്‍ദ്ധനഗ്നനായ ആ ഫകീര്‍,അതെ നമ്മുടെ മഹാത്മാവ്.ഞാന്‍ ജീവിതത്തില്‍ ആദ്യമായി വായിച്ച പുസ്തകങ്ങളില്‍ ഒന്നായിരുന്നു എന്‍റെ സത്യാനേഷണ പരീക്ഷണങള്‍.ആദ്യ വായനയില്‍ അമ്പരപ്പും അതിശയവും പിന്നീടുള്ള പലപ്പോഴായുള്ള വായനയില്‍ അനേകം സംശയങ്ങളും ഉളവാക്കിയ അദ്ധേഹത്തിന്റെ ആത്മകഥ..തുടര്‍ന്ന് അദ്ധേഹത്തെ കുറിച്ച് പലരുമെഴുതിയ പുസ്തകങ്ങളും കുറിപ്പുകളും ലേഖനങ്ങളും വായിച്ചു..അതില്‍ ഏറ്റവും ഒടുവിലായി വായിച്ചതായിരുന്നു ജെ.ബി.സിങ്ങിനന്‍റെ "GANDHI BEHIND THE MASK OF DIVINITY" എന്ന പുസ്തകം,ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക് മുന്‍പായിരുന്നു ഞാനീ
ബുക്ക്‌ വായിക്കുന്നത്.എന്നിലുണ്ടായ പല സംശയങ്ങളെയും അടി വരയിട്ട് ഉറപ്പിച്ച കണ്ടെത്തലുകള്‍ അടങ്ങിയ പുസ്തകം.അതെ എനിക്കും അതുറാപായിരുന്നു.ഈ നാടിന്റ്റെ അഖണ്ടതയില്‍
വര്‍ഗീയതയുടെ വാള്‍ സ്വാതന്ത്ര്യത്തിന് ഇപ്പുറവും ചോര വീഴ്ത്തുകയും അസമത്വം സൃഷ്ട്ടികുകയും ചെയ്യുന്നെങ്കില്‍ അതിന് ഒരു പരിധിവരെ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ വഴി വെച്ചു എന്ന്
വേണം പറയാന്‍...അതെ അരുന്ധധി റോയ് പറഞ്ഞത് പോലെ ഈ രാജ്യതിന്ന്റെ മഹാത്മാവ് ഒരു വര്‍ഗീയവാദി ആയിരുന്നു എന്ന് വിശ്വസിക്കുന്നവരെ തെറ്റ് പറയാന്‍ ആകില്ല...

Dr.PRASANTH KRISHNA നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റ്റെ ബ്ലോഗില്‍ കുറിച്ചിട്ട കണ്ടെത്തലുകളുമായി നമുക്ക് ഈ പ്രസ്താവനയെ കൂട്ടി വായിക്കാം. വിവിധ ജാതികൾ, വർണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം രക്തശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് ഗാന്ധി വിശ്വസിച്ചിരുന്നതായ് അദ്ദേഹത്തിന്റെ പല ലേഖനങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. മിശ്ര വിവാഹങ്ങളെ അദ്ദേഹം ശക്തിയുക്തം എതിർക്കാനുണ്ടായ കാരണം ഇതുതന്നെ എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധുമുട്ടേണ്ടിവരില്ല.

ഒരു ജാതി, ഒരു മതം, ഒരു ദൈവ്വം എന്ന ഗുരുവുന്റെ ആശയത്തോടും, നാനാജാതികൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ എതിർപ്പ് നാരായണ ഗുരുവുനെ സന്ദർശിച്ച അവസരത്തിൽ അദ്ദേഹം തുറന്നു പറയുകയും, ഗുരുവുമായ് ഒരു വാദപ്രദിവാദം തന്നെ അന്ന് അരങ്ങേറുകയും ചെയ്തിരുന്നു എന്ന് ചരിത്രതാളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു..

സ്വജന പക്ഷപാതവും, സവർണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മുസ്ളീം പെൺകുട്ടിയെ സ്നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ
മകാനാണന്നു പറഞ്ഞ് അതിൽ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിർത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ശൈശവ വിവാഹം
നടത്തികൊടുക്കയും ചെയ്തു. ലണ്ടനിൽ വിവാഹിതരായ ഇന്ദിരാ ഗാന്ധിയേയും ഫിറോസിനെയും അടിയന്തിരമായ് ഇന്ത്യയിൽ വിളിച്ചു വരുത്തി, ഫിറോസ് എന്ന പാഴ്സിയുവാവിനെ ഫിറോസ്
ഗാന്ധിയായ് അഭിഷേകം ചെയ്ത് ബ്രാഹ്മണ മതാചാര പ്രകാരം വിവാഹം നടത്തിയതും ഗാന്ധിയുടെ പക്ഷപാതപരവും സവർണ്ണ മേധവിത്വപരവുമായ ചെയ്‍വനകളായ് കാണാതെ തരമില്ല...

സൂര്യനസ്തമിക്കാത്ത കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തോടുകൂടി ഇല്ലാതാമാകുമായിരുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അതേപടി നിലനിർത്തി, വരും നൂറ്റാണ്ടുകളിലേക്ക്
കൈപിടിച്ചുയർത്താനും അതുവഴി വരേണ്യ വർഗ്ഗത്തിന്റെ അധികാരം ഇന്ത്യയിൽ സ്ഥാപിച്ചെടുക്കാനും അദ്ദേഹത്തിന്‌ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ദാദാ സാഹിബ് അംബേദ്കറും,
ഭഗത്സിംഗും, സുഭാഷ് ചന്ദ്രബോസും ഗാന്ധിക്ക് ആരൊക്കെയായിരുന്നെന്നും, അവരോട് ഗാന്ധിയുടെ സമീപനമെന്തായിരുന്നുവന്നും മനസ്സിലാക്കാൻ ഗാന്ധിയുടെ ആത്മകഥ തന്നെ ധാരാളമാണ്‌.

വെള്ളക്കാരനിൽ നിന്നും ഇന്ത്യൻ സവർണ്ണനിലേക്കുള്ള അടിമത്വ കൈമാറ്റമല്ല ദളിതനു വേണ്ടത് എന്ന് ശപഥം ചെയ്ത്‌, ദളിതന്റെ അവകാശങ്ങൾക്കു വേണ്ടി വിലപേശിയ അംബേദ്ക്കർക്കെതിരേ
യർവാദാ ജയിലിൽ മരണം വരെ നിരാഹാരം കിടക്കുമന്നു ഗാന്ധി ഭീഷണി മുഴക്കിയപ്പോൾ, ഗാന്ധി മരിക്കുന്നങ്കിൽ മരിക്കട്ടെ, എന്റെ ജനതയുടെ സ്വാതന്ത്യമാണ്‌ ഗാന്ധിയെക്കാൾ പ്രധാനമന്ന്
അംബേക്കർ പറഞ്ഞുവങ്കിൽ അതിന്റെ അർത്ഥം ദളിതനെന്നും ഹരിജനായി തന്നെ തുടരട്ടെ എന്ന ഗാന്ധിയുടെ പക്ഷപാതം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

നർസി മെഹ്ത എന്ന ഗുജറാത്തി കവിയുടെ ഹരിജൻ എന്ന കവിത വായിച്ച ഗാന്ധി ദളിതനെ ഹരിജൻ എന്ന് വിളിച്ചപ്പോൾ അത് തന്തയില്ലാത്ത മക്കൾ എന്നായിരുന്നുവന്ന്
ഒരുപക്ഷേ ഗാന്ധി മാത്രമേ അറിഞ്ഞിട്ടുണ്ടാവൂ. ഗാന്ധിയുടെ സ്വന്തം നാടായ ഗുജറാത്തിൽ ദളിതനെ ഹരിജൻ എന്ന് അഭിസംബോധന ചെയ്യുന്ന പ്രയോഗം ആദ്യമായ് നിയമ പ്രകാരം തടഞ്ഞുവങ്കിൽ
അതിന്റെ അർത്ഥം എന്താണ്‌? ഹരിജനന്നു വിളിച്ച് തൊട്ടുകൂടാത്ത അവർണ്ണനെ പൊതുധാരയില്‍ നിന്നും അകറ്റി നിർത്താനാണ്‌ എന്നും അദ്ദേഹം ശ്രമിച്ചത്. ഒരു മത മൗലികവാദിയുടെ എല്ലാ
സ്വഭാവങ്ങളും പ്രകടിപ്പിച്ചിരുന്ന ഗാന്ധിക്ക്, തന്റെ കുശാഗ്ര ബുദ്ധികൊണ്ട് മതത്തെ അതി സമർത്ഥമായ് രാഷ്ട്രീയത്തിൽ ഉപയോഗിച്ച് ഇന്ത്യൻ സ്വതന്ത്യ സമരത്തെ സവർണ്ണ സ്വാതന്ത്യ സമരമാക്കി
മാറ്റാൻ കഴിഞ്ഞു. തൊട്ടുകൂടായ്മക്കെതിരേ വാഗ്ധോരണം നടത്തിയ ഗാന്ധി, അതിന്റെ ഒരേയൊരു കാരണമായ ജാതീയതയുടെ അടിവേരുകളിലെവിടയും സ്പർശിക്കാൻ തയ്യാറായില്ലന്നു മാത്രമല്ല,
ഗീതയനുശാസിക്കുന്ന ചാതുർ വർണ്യ സങ്കല്പങ്ങളെ തന്റെ സർവ്വ ശക്തിയുമെടുത്ത് സംരക്ഷിച്ചു നിർത്തി. മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്ന ക്രൂരതക്ക് എന്നും
അദ്ദേഹം കൂട്ടുനിന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാന ഭൂമിക തന്നെ ജാതിയായിരുന്നു. 1920-ൽ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ അതിന്റെ അലയൊലികൾ കേരളത്തിൽ
വരെയെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കൊളോണിയലിസ്റ്റുകളുടെ കൈയ്യിൽ നിന്നും സ്വന്തക്കാരുടെ കൈയ്യിലേക്കുള്ള രാഷ്ട്രീയ അധികാരകൈമാറ്റം എന്ന ഒറ്റ അജണ്ടക്കപ്പുറം ഗാന്ധിക്ക്

സ്വാതന്ത്യസമരത്തിൽ മറ്റ് ദീർഘ വീക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരും. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ സ്വാതന്ത്യ സമരത്തിലേക്കും സ്വാതന്ത്യ സമര സേനാനികളിലേക്കും
വലിച്ചിഴച്ച്, അവയൊക്കെ തന്റെ അപ്രഖ്യാപിത നയങ്ങളാക്കി നിലർത്തി അതിൽ വിജയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുമ്പോൾ ഭൂരി പക്ഷം വരുന്ന അടിസ്ഥാന
വർഗ്ഗത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി ഒരു ചെറുവിരൽ പോലും ഗാന്ധി അനക്കിയില്ലന്നു മാത്രമല്ല, അവരെ എന്നും അധികാര വർഗ്ഗത്തിന്റെ കീഴിൽ നിരത്താൻ ജാതീയതയെ അതിസമർത്ഥമായ്
ഉപയോഗിക്കയും ചെയ്തു.

അഹിംസയുടെ വക്താവായിരുന്ന, സത്യാഗ്രഹമെന്ന പുതിയ സമരമുറ ലോകത്തിനു കാട്ടിതന്ന ഗാന്ധിക്ക് രണ്ടുതവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്‌ പേരു നിർദ്ദേശിച്ചങ്കിലും അതു
കിട്ടാതെ പോയത് ഹിംസയുടെ പേരിലന്നത് വിരോധാഭാസമായ് തോന്നാം. 1899-ലെ ബോവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റുണ്ടാക്കി, രാക്ജ്ഞിയുടെ പ്രതിപത്തിക്ക് പാത്രമാകാൻ ഗാന്ധി
ബ്രിട്ടീഷ്കാരന്റെ കൂലിപട്ടാളമായ് യുദ്ധത്തിൽ പങ്കെടുക്കുകയും തന്റെ ജനതെയെ യുദ്ധത്തിൽ അണിനിരത്തുകയും ചെയ്തു. യുദ്ധത്തിൽ പങ്കെടുത്ത ഗാന്ധിയുടെ ശുഷ്കാന്തിയിൽ സം‍പ്രീതയായ
രാക്ജ്ഞി ഗാന്ധിക്ക് പട്ടും വളയും (War Medal) യുദ്ധാനന്തര ബഹുമതിയായി നൽകി ആദരിച്ചപ്പോൾ ഗന്ധിക്ക് കിട്ടേണ്ടിയിരുന്ന നോബൽ സമ്മാനത്തിനു മേൽ അടിച്ച ആദ്യ
ആണിയായിരുന്നു അത്. പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷുകാർക്ക് വേണ്ട ഒത്താശ ചെയ്തു കൊടുത്ത് പരോക്ഷമായ് ഹിംസക്ക് കൂട്ടുനിന്ന ഗാന്ധിക്ക് എങ്ങനെ സമാധനത്തിനുള്ള
നോബൽ സമ്മാനം കൊടുക്കാനാകും? സ്വാതന്ത്യാനന്തരം ഇന്ത്യയിലെ ഏറ്റവും ആഡംബരകൊട്ടാരമായ ബിർളാ മന്ദിരത്തിൽ ആയിരുന്നു അധിക നാളും ഗാന്ധിയും അദ്ദേഹത്തിന്റെ
ആശ്രമവാസികളും താമസിച്ചിരുന്നത്. തീവണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രചെയ്തിരുന്ന ഗാന്ധിയോട്, ജനറൽ കമ്പാർട്ട്മെന്റിനെ ആഡംബര കമ്പാർട്ട്മെന്റാക്കി
യാത്രാസൗകര്യമൊരുക്കി അങ്ങയെ പാവപെട്ടവനാക്കി നിർത്താൻ എത്ര ഭീമമായ തുകയാണ്‌ രാജ്യം സാമ്പത്തികമായ് പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ ചിലവിടുന്നതെന്ന് ഓർക്കാറുണ്ടോ
എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന്‌ മറുപടിയായി ഒന്നു പുഞ്ചിരിക്കമാത്ര ചെയ്തു ഗാന്ധി.

1893 മുതല്‍ 1914 വരെ സൗത്താഫ്രിക്കയില്‍ ഉണ്ടായിരുന്ന ഗാന്ധി, അവിടുത്തെ കറുത്ത വർഗ്ഗക്കാർക്കു വേണ്ടി പോരാടി എന്ന് സ്കൂളിൽ പാഠിപ്പിക്കുമ്പോൾ തോന്നിയ ബഹുമാനം പിന്നീട്
ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോൾ ഇല്ലാതായി. ലണ്ടനിൽ നിന്നും നിയമ പഠനം കഴിഞ്ഞെത്തിയ ഗാന്ധിക്ക് ബോംബയിലെയും, രാജ്കോട്ടിലെയും ജോലിയിൽ ശോഭിക്കാൻ കഴിയാതെ
അരക്ഷിതത്വത്തിൽ നിൽക്കുമ്പോൾ ദാദ അബ്ദുല്ലയുടെ നിയമോപദേശകനായ് വച്ചു നീട്ടിയ ജോലി സ്വീകരിച്ച് 1893-ൽ സൗത്താഫ്രിക്കയിലെത്തി. അവിടെ ഗാന്ധി, വരേണ്യ വർഗ്ഗത്തിന്റെ എല്ലാ
വിധമായ ഹിപ്പോക്രസിയോടുംകൂടിയുള്ള ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ വസ്ത്ര ധാരണവും ജീവിതരീതിപോലും ഒരു ബ്രിട്ടീഷ് പൗരന്റെപോലെ ആയിരുന്നു.

പെറ്റോറിയയിൽ നിന്നും ഡർബനിലേക്കുള്ള യാത്രയിൽ തീവണ്ടിയിലെ കമ്പാർട്ട് മെന്റിൽ നിന്നും അദ്ദേഹത്തെ ബൂട്ട്സിട്ട കാലുകൊണ്ട് ചവിട്ടി പ്ളാറ്റ്ഫോമിലേക്കിട്ടില്ലായിരുന്നങ്കിൽ ഒരു
അരിസ്റ്റോക്രാറ്റായി ആരും ആറിയപ്പെടാതെ ഡർബനിൽ ജീവിച്ചു മരിച്ചു പോയേനെ ഗാന്ധി. തീവണ്ടി മുറിയിൽനിന്നും നിന്നും തൂക്കി വെളിയിലക്ക് എറിയപ്പെട്ട ഗാന്ധി ആഫ്രിക്കയിലെ കറുത്ത
വർഗ്ഗക്കാർക്കുവേണ്ടി പ്രവർത്തിച്ചു എന്നാണ്‌ നമ്മൾ പാഠപുസ്തകങ്ങളിൽ പോലും പഠിച്ചിരിക്കുന്നത്. ചരിത്രത്തെ എത്രത്തോളം വളച്ചൊടിക്കുന്നുവന്നതിന്റെയും പ്രചരിപ്പിക്കുന്നുവന്നതിന്റെയും
ഒരു ഉദാഹരണമാണിത്. ആഫ്രിക്കയിൽ ഗാന്ധി പ്രവർത്തിച്ചത് അവിടുത്തെ കറുത്ത വർഗ്ഗക്കാരനുവേണ്ടിയായിരുന്നില്ല മറിച്ച് സവർണ്ണരായ ഇന്ത്യക്കാർക്കുവേണ്ടി (as per Gandhi’s
opinion 'Clean Indians') മാത്രമാണ്‌. അന്നോളം ഇന്ത്യൻ വരേണ്യ വർഗ്ഗത്തിന്‌ കറുത്ത വർഗ്ഗക്കാരേക്കൾ ഉയർന്ന സ്ഥാനമാണ്‌ വെള്ളക്കാരുടെ ഇടയിലന്നായിരുന്നു ഗാന്ധി
വിശ്വസിച്ചിരുന്നത്. തീവണ്ടിമുറിയിയിൽ നിന്നും പുറത്താക്കപ്പെട്ട സംഭവത്തോടയാണ്‌ ഗാന്ധിക്ക് ഭാരതീയനും കറുത്ത വർഗ്ഗക്കാരനും ബ്രിട്ടീഷുകാരുടെ മുന്നിൽ തുല്യ സ്ഥാനമാണുള്ളതന്ന
ബോധോദയം ഉണ്ടായത്. അന്നുമുതൽ ഇന്ത്യക്കാർക്കു വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി മാത്രമാണ്‌ ഗാന്ധി ശ്രമിച്ചത്. മറിച്ച് കറുത്ത വർഗ്ഗക്കാർക്ക്

അതിനുള്ള സ്വാതന്ത്യം വേണമന്ന് ഗാന്ധി ഒരിക്കൽ പോലും വാദിച്ചിട്ടില്ല.
സൗത്താഫ്രിക്കൻ സർക്കാർ ഇന്ത്യക്കാർക്ക് വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കനുള്ള സ്വാതന്ത്യം അനുവദിച്ചപ്പോൾ 'ഇന്ത്യന്‍ ഒപ്പീനിയൻ' എന്ന സ്വന്തം പത്രത്തില്‍ ഗാന്ധി ഇങ്ങനെ
എഴുതി "Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the
trains." Clean Indians എന്നതുകൊണ്ട് ഗാന്ധി ഉദ്ദേശിച്ചത് സവർണ്ണരായ ഇന്ത്യക്കാർ എന്നു മാത്രമാണന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നും വ്യക്തമാണ്‌.‌ അതായത്
ഗാന്ധിക്ക് ഇന്ത്യക്കരെപോലും വർഗ്ഗീകരിച്ച് വിവേചനത്തോടെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല എന്നും ഇന്ത്യക്കാരയും തദ്ദേശീയരായ കറുത്ത വർഗ്ഗക്കാരേയും രണ്ടായി
പരിഗണിക്കണം എന്നതായിരുന്നു ഗാന്ധിയുടെ ആവശ്യം. ഡർബൻ പോസ്റ്റാഫീസിൽ വെള്ളക്കാർക്കുവേണ്ടി ഒരു കവാടവും കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യക്കാർക്കും വേണ്ടി മറ്റൊരു പ്രത്യേക
കവാടവുമായിരുന്നു ഉണ്ടായിരുന്നത്. ആ രണ്ടുകവാടങ്ങൾ ഒന്നാക്കി തുല്യ സ്വാതന്ത്യം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതിനു പകരം എരിതീയിൽ എണ്ണ ഒഴിക്കും വിധം ഇന്ത്യക്കാർക്കു വേണ്ടി
മൂന്നാമത് ഒരു കവാടം കൂടി സ്ഥാപിച്ചെടുത്ത് സൗത്താഫ്രിക്കയിലെ വർഗ്ഗ വിവേചനത്തെ രൂക്ഷമാക്കുകയാണ്‌ ഗാന്ധി ചെയ്തത്.

ഒരിക്കലും ഗാന്ധിക്ക് കറുത്ത വർഗ്ഗക്കാരെ ഇഷ്ടമായിരുന്നില്ല. ഇരുപത്തൊന്നു വർഷക്കാലം സൗത്താഫ്രിക്കയിലുണ്ടായിരുന്ന ഗാന്ധിയുടെ നൂറുകണക്കിന്‌ ചിത്രങ്ങളിലൊന്നിൽ പോലും ഒരു കറുത്ത
വർഗ്ഗക്കാരന്റെ മുഖം ആർക്കും ഇന്നോളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ അർത്ഥം ഗാന്ധി അത്രത്തോളം കറുത്ത വർഗ്ഗക്കാരെ വെറുത്തിരുന്നു എന്നാണ്‌. ആഫ്രിക്കന്‍ നാഷണല്‍
കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന Solomon Platjee, Walter Rubusana, John Tengo Jabavu, John. L. Dube
തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വർഗ്ഗക്കാരെ ജീവിതാന്ത്യം വരെയും സംസ്കാര ശൂന്യരായ ജന്തുക്കളായ് മാത്രമേ അദ്ദേഹത്തിന്‌
കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യക്കാർ കറുത്ത വർഗ്ഗക്കാരേക്കാൾ ശ്രേഷ്ടരാണന്നായിരൂന്നു എന്നും അദ്ദേഹത്തിന്റെ മതം. ഗാന്ധി കറുത്ത വർഗ്ഗക്കാരെ കണ്ടിരുന്നത് എങ്ങനെയന്ന് ഗാന്ധിതന്നെ
എഴുതിയിരിക്കുന്നതു കാണാം.


Gandhi said on September 26, 1896 about the African people: "Ours is one continued struggle sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir, whose occupation is hunting and whose sole ambition is to collect a certain number of cattle to buy a wife, and then pass his life in indolence and nakedness."

(Collected Works of Gandhi, Vol. I, pp. 409-410)
Again in an editorial on the Natal Municipal Corporation Bill, in the Indian Opinion of March 18, 1905, Gandhi wrote:
"Clause 200 makes provision for registration of persons belonging to uncivilized races (meaning the local Africans),
resident and employed within the Borough.

In the Indian Opinion of September 4, 1904, Gandhi wrote: "Under my suggestion, the Town Council (of Johannesburg) must
withdraw the Kaffirs from the Location. About this mixing of the Kaffirs with the Indians I must confess I feel most
strongly. It think it is very unfair to the Indian population, and it is an undue tax on even the proverbial patience of my
countrymen."

ഗാന്ധിയുടെ കാലഘട്ടത്തിൽ Kaffir എന്നത് കറുത്ത വർഗ്ഗക്കാരെ വിളിക്കാൻ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന വാക്കാണന്നും അതിന്‌ കാലാന്തരത്തിൽ അർത്ഥ പരിണാമം സംഭവിച്ച്
ഇന്നത്തെ അർത്ഥ വ്യാപ്തിയിലേക്കെത്തിയതാണന്നും ഒരു വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ 'Only one degree removed from the animal' എന്ന വിശേഷണത്തിലൂടെ ഗാന്ധി
എന്താണ്‌ അർത്ഥമാക്കിയതന്നും, കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന വെറുപ്പും വർണ്ണ വിവേചനവും എത്രത്തോളമുണ്ടായിരുന്നു എന്നും മനസ്സിലാക്കാൻ അതിബുദ്ധിയുടെ
ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന അതേ മനോഭാവം തന്നയായിരുന്നു ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ബ്രാഹ്മണ്യം പടിക്കു പുറത്ത്
നിർത്തിയ അധഃക്യതനോടുമുണ്ടായിരുന്നത്. ശ്രീനാരയണ ഗുരുവും ഗാന്ധിയും തമ്മിലുണ്ടായ ആശയപരമായ സംഘട്ടനത്തിന്റെ അടിസ്ഥാനവും അധഃക്യതനോട് അദ്ദേഹം വച്ചു പുലർത്തിയിരുന്ന
മനോഭാവത്തിൽ നിന്നും ഉടലെടുത്തതാണ്‌. ഗാന്ധിയെപറ്റി ഇനിയും എന്തല്ലാം അറിയാനുണ്ടാവും. എന്നാൽ ഇതുകൊണ്ടൊന്നും ഗാന്ധിയുടെ മഹത്വം കുറയുന്നില്ല. ഒരാൾക്ക് എല്ലായ്പോഴും
ഒരുപോലെ ആയിരിക്കാൻ കഴിയില്ല. എല്ലാവരിലെയും എന്നപോലെ ഗാന്ധിയിലും ഒരുപാട് പരിണാമങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഒരു മഹാനും ലോകം മുഴുവൻ നന്നാക്കാനാവില്ല. പക്ഷേ ലോകം മുഴുവൻ നന്നാവാൻ ആഗ്രഹിക്കുന്നവനാണ്‌ മഹാത്മാവ്‌. മതത്തെയും ജാതി വ്യവസ്ഥയെയും മുറുകെ പിടിച്ചുകൊണ്ട് ഒരു
മഹാനും സാമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാനാവില്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടികലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സാഹചര്യത്തിന്‌ ഇന്ത്യയിൽ അടിത്തറയിട്ടത് ഗാന്ധിയാണ്‌.

അതുകൊണ്ടുതന്നെ ലോകത്തിലെ മറ്റ് പല ദരിദ്ര രാജ്യങ്ങളും യുക്തിബോധത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹികമാറ്റത്തിലേക്ക് പോയപ്പോൾ ഇന്ത്യ മതഭ്രാന്തിന്റെ സൈകതതട്ടുകളിലേക്ക്
സഞ്ചരിച്ചു. ഗാന്ധിയുടെ ഈ നിലപാടുകൾ അധികാരത്തിന്റെ ലഹരി കൈവെടിഞ്ഞ്, ഓരോ പൗരനേയും വ്യക്തിപരമായ് പങ്കു ചേർക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ജനായത്ത
രാഷ്ടീയതന്ത്രം ഇന്ത്യയിൽ വളർത്തിയെടുക്കുന്നതിനു പകരം നേതാക്കൾക്ക് അതിമാനുഷികമായ പ്രതിഛായ നൽകി ഭാരതത്തിന്റെ ഭാഗധേയ നിർണ്ണയം ഒരു കുടുംബത്തിനു മാത്രമായ്
തീറെഴുതികൊടുക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചു. ഇത് ലോകത്തിലെ ദരിദ്ര നാരായൺ‍മാരായിരുന്ന രാജ്യങ്ങൾ വികസനത്തിന്റെ അത്യുംഗങ്ങളിലേക്ക് കുതിച്ചു ചാടിയപ്പോൾ ഇന്ത്യ
നൂറ്റാണ്ടുകളോളം പിന്നോട്ട് പോകാനുള്ള സാഹചര്യമൊരുക്കി.

സ്വാതന്ത്യം പങ്കുവച്ച് ഒരു അർദ്ധ രാത്രിയിൽ ഇന്ത്യയെ വെട്ടിമുറിക്കുമ്പോഴും തൊട്ടുകൂടാത്തവനന്നും തീണ്ടികൂടാത്തവനന്നും പറഞ്ഞ് ഒരുകാതം അകലെ നിർത്തിയിരുന്ന അധസ്ഥിതരായ അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി ഇരന്നു വാങ്ങാൻ ഒരു അംബേക്കറില്ലായിരുന്നങ്കിൽ ഇന്ത്യയുടെ മുഖം ഇന്ന് അതിഭീകരമായിരുന്നേനെ.

ഒരു മനുഷ്യായുസ്സുകൊണ്ട് ഒരുവനു ചെയ്യാവുന്നതിന്‌ പരിധിയുണ്ട്. പക്ഷേ ഒരു ജനതയെ അടിസ്ഥാന വർഗ്ഗമായ് നിലനിർത്താനുള്ള സാഹചര്യമുണ്ടാക്കുമാറ് ജാതീയതയെ വളർത്തിയെടുക്കുകയും
പ്രീണിപ്പിച്ചും ചൂഷണം ചെയ്തും കൂടെ നിർത്തി എന്നത് കരണീയമായ് കരുതാനാവില്ല. ഇങ്ങനെയൊക്ക ആയാലും എടുത്തുപറയാൻ നമുക്ക് മറ്റൊരു നേതാവില്ലാത്തിടത്തോളം ഭാരതത്തിന്റെ
ചരിത്രത്തിൽ ഗാന്ധിയുടെ പ്രാധാന്യം കുറയുന്നില്ല. പക്ഷേ വിമർശനങ്ങൾക്ക് സാംഗത്യമില്ലാത്ത ഒരു മഹാനാണ്, ക്രിസ്തുവോളമോ, ഗൗതമ ബുദ്ധനോളമോ സഹിഷ്ണുതയുടെയും
സ്നേഹത്തിന്റെയും പര്യായമായ എല്ലാം തികഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഗാന്ധി എന്ന് അംഗീകരിക്കാനാവില്ല. വിമർശനങ്ങൾകൊണ്ട് തകർത്തുകളയാവുന്ന ഒരു വിഗ്രഹമല്ല
ഗാന്ധി. എങ്കിലും സത്യങ്ങൾ സത്യങ്ങളല്ലാതാകുന്നില്ല. അസാധാരണത്വമുള്ള ഒരു സാധാരണ മനുഷ്യനായ് ഒരു നാണയത്തിന്റെ രണ്ടുപുറങ്ങൾ പോലെ തറ്റും ശരിയും ചെയ്തു കടന്നുപോയ ഒരു
വ്യക്തിത്വമാണത്. അവസാന നാളുകളിൽ ആ തിരിച്ചറിവ് അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ജാതി വ്യവസ്ഥയെ സർ‍വ്വ ശക്തിയുമെടുത്ത് വളർത്തികൊണ്ട് വർഗ്ഗീയതയെ എതിർക്കാൻ
കഴിയില്ലായിരുന്നു വന്നും, രാഷ്ട്രീയത്തിൽ മതത്തെ ചൂഷണം ചെയ്യാൻ പാടില്ലായിരുന്നുവന്നും അദ്ദേഹം മനസ്സിലാക്കിയപ്പൊഴേക്കും വൈകിപോയിരുന്നു. ഇല്ലങ്കിൽ ഒരു പാതിരാത്രിയിൽ
സംസ്കാരങ്ങളുടെ കളിതൊട്ടിലായിരുന്ന ഒരു മഹാരാജ്യം മതത്തിന്റെ പേരിൽ വെട്ടിമുറിക്കുന്നത് കാണേണ്ടി വന്നപ്പോൾ, എന്തേ എന്റെ അഹിംസയുടെ മന്ത്രം ഫലിക്കാതെ പോയി എന്ന്
ഗാന്ധിക്ക് സ്വയം ചോദിക്കേണ്ടി വരില്ലായിരുന്നു.

SO I AM EJASKHAN.AND I SUPPORT #ARUNDHATI_ROY.