Friday, January 16, 2015

മതത്തിന്‍റെ നാറിയ ചങ്ങല

അയാള്‍ സ്വപ്നം കണ്ടിരുന്നു അക്ഷരങ്ങളുടെ മേല്‍ പടുത്തയര്‍ത്തിയ ഒരു മനോഹര ലോകം.വായനയും ജീവിതാനുഭവങ്ങളും കരുത്തുപകര്‍ന്ന തൂലികയില്‍ അവന്‍ എഴുതി തുടങ്ങി...

തന്‍റെ ദേശത്തെകുറിച്ചും അവിടുത്തെ നല്ലവരായ ജനങ്ങളെ കുറിച്ചും അവരുടെ ജീവിത രീതികളെ കുറിച്ചും ആ തൂലികയിലൂടെ അവന്‍ പുറംലോകത്തെ അറിയിച്ചു.. വായനക്കാര്‍ അവനെയും ആ നോവലുകളെയും ആ ദേശത്തെയും നെഞ്ചോടു ചേര്‍ത്ത് പിടിച്ചു...

തന്‍റെ നാടിനെ കുറിച്ച് നല്ലത് മാത്രം പറഞ്ഞിരുന്ന അവന്‍ ഒരിക്കല്‍
തന്റെ ജന്മദേശമായ തിരുച്ചങ്കോട്ടിലെ ക്ഷേത്രത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന ഒരു അനാചാരത്തിനെതിരെ തൂലിക ചലിപ്പിച്ചു..

2010ല്‍ പുറത്തിറങ്ങിയ ആ പുസ്തകത്തിനെതിരെ
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു സുപ്രഭാതത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു...അത് കാട്ടുതീ പോലെ ആളിപ്പടര്‍ന്നു..

അയാള്‍ക്കും കുടുംബത്തിനും ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നാട് വിടേണ്ടി വന്നു..അവിടെയും
ജീവിക്കാന്‍ അനുവദിക്കാതെ വന്നപ്പോള്‍ ഒടുവില്‍ അയാള്‍ നോവലിലെ വിവാദഭാഗങ്ങൾ നീക്കം ചെയ്യാമെന്നും
വിപണിയിൽ ബാക്കിയുള്ള കോപ്പികൾ പിൻവലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും സമ്മതിച്ചു..

മാനസികമായി തളര്‍ന്ന ആ മനുഷ്യന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ എഴുതി...

‘പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുംപോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനിമുതല്‍ പി. മുരുകന്‍
മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക’

" കാലൈച്ചുവട്" എന്ന തന്‍റെ നോവലാണ്‌ എഴുത്ത് ജീവശ്വാസമായി കണ്ടിരുന്ന ഈ മനുഷ്യനെ കൊണ്ട് ഇങ്ങനെ
പറയാന്‍ പ്രേരിപ്പിച്ചത്..

നൂറു കൊല്ലങ്ങൾക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്.കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകൾ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയിൽ ഇഷ്ടപ്പെട്ട ഒരു
പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങൾ സാമി കൊടുത്ത പിള്ളെ എന്ന പേരിലാണറിയപ്പെടുക.
മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭർത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവിൽ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തിൽ പങ്കെടുക്കാൻ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.

2010-ല്‍ പുറത്തിറങ്ങിയ ഈ നോവലിനെതിരെ വര്‍ഷങ്ങള്‍ക്കിപ്പുറം 2014-ലേ ഒരു സുപ്രഭാതത്തില്‍ ഹിന്ദുത്വശക്തികളുടെയും
ജാതി സംഘടനകളുടെയും പ്രതിഷേധം ഉയരുമ്പോള്‍ , എഴുത്തുകാരന് ജീവിക്കാനുള്ള അവകാശം വരെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഭരണം മതവികാരത്തെ അപകടകാരമാംവിധം സ്വാധീനിക്കുന്നുണ്ടെന്ന്
ഞെട്ടലോടെ മനസ്സിലാക്കേണ്ടി വരും...മുന്‍പൊന്നും ഇല്ലാത്ത വിധം ചില സംഘടനകള്‍ അനാവശ്യ കോപ്രായങ്ങളും പ്രതിഷേതങ്ങളുമായി
ഭരണഘടനയെ തന്നെ നോക്കുകുത്തിയാക്കികൊണ്ട് തെരുവിലേക്ക് ഇറങ്ങുമ്പോള്‍ മതം വിവേകത്തിന് മേല്‍ ആധിപത്യം
സ്ഥാപിക്കുന്ന മൂഞ്ചിയ അവസ്ഥയാണ് നിര്‍ഭാഗ്യവശാല്‍ നമ്മുക്ക് കാണേണ്ടി വരുന്നത്..

മതത്തിന്‍റെ നാറിയ ചങ്ങല ഇനിയും ഒരു കലാസ്രിഷ്ട്ടിയെയും ബാധിക്കാതിരിക്കട്ടെ..

#support_perumal_murukan

Wednesday, January 14, 2015

ഐ എബൌട്ട്‌ ഐ


**.അതെ ഷങ്കര്‍ വീണ്ടും വിസ്മയിപ്പിചിരിക്കുന്നു...ഒരു ഊളക്കഥയെ കോടികള്‍ കൊണ്ട് മോഡി കൂട്ടി ഏവര്‍ക്കും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചലച്ചിത്രമാക്കി മാറ്റികൊണ്ട് അദ്ധെഹം ഏവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്...
**തിരക്കഥയെ കുറിച്ച് പറയുകയാണെങ്കില്‍, ഈ ടിഫോള്‍ട്ട് ലൌവ്‌ സ്റ്റോറിക്ക് " ഇതുക്കും മേലെ "ഒരു തിരക്കഥ തയ്യാറാക്കാന്‍ സ്പില്‍ബര്‍ഗിനോ കാമറൂണിനോ എംടിക്കോ പോലും സാധിക്കില്ല.
**പിസി ശ്രീറാമിന്‍റെ ഫ്രെയിമുകള്‍ മനോഹരമെന്ന് പറഞ്ഞാല്‍ പോരാ.അതുക്കും മേലെയാണ്..സിനിമയുടെ ഏറ്റവും വല്യ മുതല്‍കൂട്ടും അത് തന്നെയാണ്...ചൈന ഇത്രയ്ക്ക് മനോഹരമായിരുന്നോ..?..
കോടംമ്പാകത്തോ മധുരയിലോ ചിത്രീകരിക്കാവുന്ന റൊമാന്റിക്‌ സീനുകളൊക്കെ അങ്ങ് ചൈനയില്‍ പോയി ചിത്രീകരിച്ചതിനെ കുറ്റം പറയാന്‍ ഒക്കുകേല..അല്ലേല്‍ സിനിമ ബ്രന്മാണ്ടം ആകില്ലല്ലോ...
**സ്ലോ പൊയ്സണ്‍ ആയി മാറിയ എ ആറിന്റെ ഗാനങ്ങള്‍ ഒരു പത്ത് പതിനഞ്ച് പടി മുകളില്‍ കയറി ഒരു അത്യുഗ്രന്‍ വിഷമായി മാറിയിട്ടുണ്ട് ശങ്കര്‍ അതിനെ ചിത്രീകരിച്ച് കണ്ടപ്പോള്‍..ഐല ഐല എന്ന് തുടങ്ങുന്ന ഗാന ചിത്രീകരണം തികച്ചും
ശങ്കറിലെ ജീനിയസ്സിനെ വരച്ച് കാട്ടുന്നതാണ്..ആ ഗില്ലെറ്റിന്റെ പരസ്യം കണ്ട് കഴിഞ്ഞപ്പോള്‍ അവിടിരുന്ന്‍ ഒന്ന് ഷേവ് ചെയ്താലോ എന്ന് വരെ തോന്നിപോയി..
**ആമി ജാക്സണ്‍ ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയാലോ എന്ന് ആര്‍ക്കെങ്കിലും
തോന്നിയാല്‍ കുറ്റം പറയാന്‍ ഒക്കുകേലാ...അത്രയ്ക്ക് സുന്ദരിയാണ് ഓരോ ഫ്രെയിമിലും ആമി.......എന്നാലും എന്‍റെ സെന്‍സര്‍
ചേട്ടന്മാരെ ഇങ്ങള്‍ ഞങ്ങളോട് ഈ ചതി ചെയ്തല്ലോ..കട്ട്‌ ചെയ്യാതിരുന്ന ആ ഷോട്ടുകള്‍ കൂടി  ഉണ്ടായിരുന്നെങ്കില്‍...... ?......അമേരിക്കന്‍ സഹോദരന്മാരുടെ ടോററ്റ് അപ്പ്‌ലോടിനായി കാത്തിരിക്കുന്നു..
**വീറ്റയെ തേടി ഷങ്കര്‍ ന്യൂസ്‌ലാണ്ട് വരെ പോയത് സിനിമയ്ക്ക് മുതല്‍ കൂട്ടായി എന്ന് നിസ്സംശയം പറയാം...വിരൂപനായ വിക്രത്തിന്റെ
APPEARANCE അധിനെ സാക്ഷ്യം വഹിക്കുന്നു..അവരുടെ ഡിജിറ്റല്‍ മേക്കപ്പ് അന്യായം തന്നെ..
**സുരേഷ് ജി ഉണ്ടോ സുരേഷ് ജി ഇല്ലയോ എന്നുള്ള ചോദ്യങ്ങള്‍ക്ക് സിനിമയുടെ തുടക്കം തന്നെ മറുപടി
നല്‍കുന്നുണ്ട്...പക്ഷെ എന്നാലും എന്‍റെ സുരേഷ്ജി അത് മോഷ്ട്ടിക്കേണ്ടി ഇരുന്നില്ല...(സിനിമ കണ്ടവര്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നു )...
**തമിഴ് സിനിമാലോകം വിജയ്‌ മല്യയെ തന്നെ ഉന്നം വെച്ച് കൊണ്ട് തുടരെ തുടരെ ധിങ്ങനെ അസ്ത്രം വിടുന്നത് ഒട്ടും ശരിയല്ല.പണക്കാരനായി
ജനിച്ചത്‌ ഒരു കുറ്റമാണോ ...?......
**ഈ സിനിമ ഇപ്പോഴെങ്കിലും റിലീസ് ചെയ്തത് നന്നായി അല്ലേല്‍ വിനയന്‍ ഏതെങ്കിലും തുക്കടാ സായിപ്പിനെ കൂട്ട് പിടിച്ച് ഈ കഥ സിനിമയാക്കിയെനെ..
LAST BUT NOT THE LEAST ALL AND ALL, ITS A VIKRAM SHOW ROOTED BY SHANKER'S BRILLIANCE..