Monday, February 23, 2015

മാധ്യമങ്ങളാല്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ട വേറൊരു നേതാവ് ഉണ്ടോ ?

ഞാനൊരു കമ്മ്യൂണിസ്റ്റ്‌ കാരനല്ല ,കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളോട് യാതൊരുവിധ കൂറുമില്ല..ഇനി ഉണ്ടാകുകയുമില്ല....പക്ഷെ പിണറായി വിജയന്‍ എന്ന നേതാവിനെ ഒരുപാട് ഇഷ്ടമാണ്..മോദിയെയും കേജ്രിവാളിനെയും വൈ എസ് ആറിനെയും എന്തുകൊണ്ട് ഇഷ്ടപ്പെട്ടോ അതെ കാരണം തന്നെയാണ് പിണറായിയോടുള്ള മമതയിലും..
കുറ്റങ്ങളും കുറവുകളും ഉണ്ടാകാം..പക്ഷെ പറയുന്ന വാക്കിലും ചെയ്യുന്ന പ്രവര്‍ത്തിയിലും ഇനി ലോകം മുഴുവന്‍ ഇടിഞ്ഞ് തന്‍റെ തലയില്‍ വീരുമെന്ന അവസ്ഥയിലാനെങ്കില്‍ കൂടി ഉറച്ചു നില്‍ക്കുന്ന നട്ടെല്ലുള്ള ഒരു നേതാവിനെ അദ്ധെഹത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്...കേരളത്തിലെ ചുരുക്കം മാത്രം കണ്ട് വരാറുള്ള ഇനം...
മാധ്യമങ്ങളാല്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ട വേറൊരു നേതാവ് ഉണ്ടോ എന്നത് സംശയമാണ്..
എന്നും വിഎസ്സിനെ വിഗ്രഹവല്‍ക്കരിച്ച് കാട്ടാനായിരുന്നു ഇവിടുത്തെ മാധ്യമപുംഗവന്മാരുടെ ശ്രേമം..വിഎസ്സ് മാത്രം ശരി ബാക്കിയുള്ളവര്‍ എല്ലാം തെറ്റ് എന്നുള്ള മീഡിയ കാമ്പയിനിങ്ങില്‍ കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ആക്രമിക്കപ്പെട്ടിടുള്ളത് പിണറായി ആയിരുന്നു...
ആരും തളര്‍ന്ന്പോകുന്ന ആ അവസ്ഥയിലും ചങ്കുറപ്പോടെ മാധ്യമ വിചാരണകളെ നേരിട്ട് തലയെടുപ്പോടെ നിലനില്‍ക്കാന്‍ പിണറായിക്ക് സാധിച്ചുവെങ്കില്‍ അത് ഉറച്ച ഒരു നട്ടെല്ലിന്റെ പിന്‍ബലം ഉള്ളത് കൊണ്ടാണ്...
16 കൊല്ലത്തെ സെക്രട്ടറി പതവി ഒഴിയുമ്പോള്‍ എന്താണ് പിണറായിയുടെ സംഭാവന ,..സംശയലേശമില്ലാതെ ഇങ്ങനെ പറയാം..
"നാട് നന്നാകണം..പക്ഷെ അത് ഞങ്ങള്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ മതി "- എന്നുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ കാലാകാലമായുള്ള അവിഞ്ഞ നയവും പാര്‍ട്ടിയുടെ വികൃതമായ മുഖവും പുറം ലോകമറിഞ്ഞ് ചരിത്രത്തിലേ ഏറ്റവും ദയനീയമായ കാലഘട്ടത്തിലൂടെ പാര്‍ട്ടി സഞ്ചരിക്കുമ്പോരും വല്യ പിളര്‍പ്പുകള്‍ ഒന്നും ഉണ്ടാകാതെ സിപിഎംനെ സിപിഎംആയി നിലനിര്‍ത്തി പാര്‍ട്ടിയുടെ STRUCTURE അത് പോലെ നിലനിര്‍ത്താന്‍ ഇത്രയും കാലം പിണറായിക്ക് സാധിച്ചു എന്നത് വല്യ കാര്യമാണ്...
ബാറ്റന്‍ പിണറായില്‍ നിന്നും കോടിയേരിയിലേക്ക് എത്തുമ്പോള്‍ ഇനി കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അവസ്ഥ എന്തായിരിക്കും..
ഒരുപക്ഷെ കേരളത്തിന് ശക്തനായ ഒരു മുഖ്യനെ കിട്ടിയേക്കാം,പിണറായിലൂടെ...അല്ലെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ ചരിയാത്ത കുറച്ചധികം കസേരകള്‍ നിയമസഭയില്‍ ഉണ്ടാകാം..ഉണ്ടാകട്ടെ...

Friday, February 20, 2015

ഫയര്‍മാന്‍ : ട്രൈയിലറിലൊന്നും ഒരു കാര്യവുമില്ല .

ഈ സിനിമ റിലീസ് ചെയ്ത ദിവസം..
ഞാൻ: ടാ ഫയർമാന് പോയാലോ ?
കൂട്ടുകാരൻ :ഊള പടമായിരിക്കും. ട്രൈയിലറൊക്കെ കണ്ടില്ലേ ,പിന്നെ ആ തേജാഭായിയുടെ പടമല്ലേ ! പൊട്ടും ഉറപ്പാ .

എനിക്കും ഒരു പക്ഷെ പ്രേഷകരിൽ ആർക്കും തന്നെ ഈ ഫില്മിൽ യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു .സത്യത്തിൽ ഇതിന്റെ അണിയറപ്രവർത്തകർ അങ്ങനെയൊരു ഹൈപ്പ് ഉണ്ടാക്കിയില്ല എന്ന് പറയേണ്ടി വരും .അത് എന്തായാലും സിനിമയ്ക്ക്‌ വളരെയധികം ഗുണം 
ചെയ്തിട്ടുണ്ട് .

പണ്ട് ദൃശ്യം റിലീസ്‌ ചെയ്തപ്പോഴും ഇതായിരുന്നു അവസ്ഥ .എല്ലാവരും ധൂം 3 പ്രതീക്ഷിചിരുന്നപ്പോൾ ഒരു ദിവസം മുൻപേ യാതൊരു അവകാശവാദങ്ങളും ഉന്നയിക്കാതെ ദൃശ്യം ഇറക്കി പ്രേഷകരെ ത്രിപ്തിപ്പെടുത്തിയ ജീത്തു ജോസഫിന്റെ പാത പിന്തുടർന്ന് ദീപു കരുണാകരനും വിജയക്കൊടി പാറിച്ചിരിക്കുകയാണ് ..
മലയാള സിനിമയിൽ ഇതുവരെ പറയാത്ത ഒരു പ്രമേയത്തെ മികച്ച കയ്യടക്കത്തോട് കൂടി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. സ്ഥിരം ക്ലീശേ സീനുകൾ ഉണ്ടായിരുനിട്ടും സിനിമ എവിടെയും ബോറടിപ്പിക്കുന്നില്ല
എന്നത് സംവിധായകന്റെ വിജയമാണ് .

രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഏറ്റവും വല്യ മുതൽക്കൂട്ടുകളിൽ ഒന്നാണ് .അഭിനേതാക്കളെ കുറിച്ച് പറയുകയാണെങ്കിൽ , സിനിമയിലുടനീളം
വിജയ്‌ എന്ന ഫയർമാനായി മമ്മൂട്ടി നിറഞ്ഞാടുകയാണ് .കൂടെ കട്ടക്ക് പിടിച്ചു നിൽക്കാൻ ഉണ്ണി മുകുന്ദൻ ശ്രേമിക്കുന്നുണ്ട് .
കുറച്ചു സീനുകളെ ഉള്ളൂവെങ്കിലും സിദ്ധിക്കും സലിം കുമാറും മികവുറ്റ പ്രകടനമാണ് കാഴച്ചവെച്ചിരിക്കുന്നത് .

ചുരുക്കി പറഞ്ഞാൽ, ഒട്ടും പ്രതീക്ഷിക്കാതെ പോയാൽ ഫയർമാൻ മികച്ചൊരു ചലച്ചിത്രാനുഭവമാകും ,തീർച്ച .

ഈ സിനിമ മുന്നോട്ട് വെക്കുന്ന രണ്ടു ഗുണപാടങ്ങൾ

1.
ട്രൈയിലറിലൊന്നും ഒരു കാര്യവുമില്ല .
2.
എത്ര വേഗം തോൽക്കാമൊ അത്രയും വേഗം തോൽക്കുക കാരണം മികച്ച വിജയങ്ങൾ എന്നും ജീവിതത്തിൽ ഒരിക്കലെങ്കിലും തോറ്റവർക്കുളളതാണ് ‌

Friday, February 6, 2015

യെന്നായി അറിന്താല്‍ , ആട് ഒരു ഭീകരജീവിയാണ്..........


ഈ രണ്ട് സിനിമകളെ കുറിച്ചുള്ള എന്‍റെ അഭിപ്രായമാണ് ചുവടെ,സമയമുള്ളവര്‍ക്ക് വായിക്കാം അല്ലാത്തവര്‍ക്ക് എന്തെങ്കിലും ചെയ്യാം
ആദ്യ ദിവസം തന്നെ സിനിമ കണ്ടിരുന്നുവെങ്കിലും അജിത്‌ എന്ന നടനെയും വ്യക്തിയെയും
വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലയില്‍ രണ്ട് ദിവസം കഴിഞ്ഞ് എഴുതാമെന്ന് വെച്ചു..
നായകന്‍ ആരായാലും ഗൌതം മേനോന്‍ സിനിമകള്‍ക്ക്‌ സ്വന്തമായ രണ്ട് സവിശേഷതകള്‍ ഉണ്ട്..
1.ആത്മഗതം പറയുന്ന നായകന്‍
2.ഇവള്‍ ഇത്രയും സുന്ദരിയായിരുന്നോ..? എന്ന് ചോദിക്കുംവിധം അവതരിപ്പിക്കപ്പെട്ട നായിക...
യെന്നെയി അറിന്താലും ഈ രണ്ട് കാര്യങ്ങളില്‍ സമ്പന്നമാണ്,ഈ രണ്ട് കാര്യങ്ങളില്‍ മാത്രം...
സീനുകള്‍ പുരോഗമിക്കുമ്പോള്‍ പ്രേഷകന് ലഭിക്കുന്ന ഗൌതം മേനോന്‍ സിനിമകള്‍ക്ക്‌ അവകാശപ്പെട്ട
ആ ആവേശമോ ലഹരിയോ ഒന്നും തന്നെ ഈ സിനിമയില്‍ ഇല്ല എന്ന് നിരാശയോടെ പറയേണ്ടി വരും..മുന്‍കാലത്ത്
ഇറങ്ങിയ അദ്ധെഹത്തിന്‍റെ തന്‍റെ സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന പലതും സിനിമയുടെ അവിടിവിടെയായി കാണാം..
വാരണം ആയിരത്തിലേത് പോലെ കാണാതായ കുട്ടിയെ തേടിയിറങ്ങുന്ന നായകനും,കാക്കാ കാക്കയിലെത് പോലെ വില്ലനില്‍ നിന്ന് സംരക്ഷിക്കാന്‍
നായികയെ വീട്ടില്‍ ഒളിപ്പിച്ച് പുറത്തു പോലീസുകാരെ കാവല്നിര്‍ത്തുന്ന നായകന്‍,സിനിമയുടെ നിര്‍ണ്ണായക ഘട്ടത്തില്‍
യാത്ര തിരിക്കുന്ന നായകനെയും എല്ലാ തവണത്തെയും പോലെ ഇത്തവണയും ഈ ഗൌതം മേനോന്‍ സിനിമയില്‍ കാണാന്‍
സാധിക്കും...
കാക്കാ കാക്കയും\ വാരണം ആയിരവുമൊക്കെ ആദ്യം അജിത്തിനോട് പറഞ്ഞിട്ടുള്ളതെങ്കിലും അദ്ദേഹത്തിന്‍റെ
ഡേറ്റ് കിട്ടാത്തത് മൂലമാണ് സൂര്യയെ കാസ്റ്റ് ചെയ്തതെന്നുമൊക്കെ കേട്ടിട്ടുണ്ട്...ഒരു പക്ഷെ ആ വിഷമം തീര്‍ക്കാനായിരിക്കും
അജിത്തിനെ കൊണ്ട് ഇതൊക്കെ വീണ്ടും ചെയ്യിപ്പിച്ചത്...
എപ്പിസോഡല്‍ നരേഷന്‍ ഫോളോ ചെയ്യുന്ന യെന്നായി അറിന്താല്‍ പല സ്ഥലങ്ങളിലും ബോറടിപ്പിക്കുന്നുണ്ട്...
ഹാരിസ് ജയരാജിന്‍റെ സംഗീതവും ശരാശരിക്കും താഴെ മാത്രം നില്‍ക്കുന്നു..
മറ്റ് തമിഴ് മസാല സിനിമകളെ കാണുന്ന വീക്ഷണത്തില്‍ നിന്നല്ല ഒരു ഗൌതം മേനോന്‍ സിനിമയെ ഞാന്‍ സമീപിക്കുന്നത്,
അതുകൊണ്ട് തന്നെ നിരാശയായിരുന്നു എനിക്ക് ഈ സിനിമ നല്‍കിയത്...
ഈ സിനിമക്ക് അവകാശപ്പെടാന്‍ ഉള്ള മേന്മകളില്‍ ഒന്ന് ,ഇന്ത്യന്‍ സിനിമയില്‍ തന്നെ സ്ക്രീന്‍ പ്രേസന്‍സിന്‍റെ കാര്യത്തില്‍
ഒന്നാമനായ അജിതെന്ന നടനെ 95 ശതമാനം സീനുകളിലും പ്രേഷകന് മുന്നിലെത്തിക്കാന്‍
മേനോന് സാധിച്ചിട്ടുണ്ട് എന്നുള്ളതാണ്,വില്ലനുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ പോലും സ്പ്ലിറ്റ് സ്ക്രീന്‍ വെച്ച് മേനോന്‍ അത് മുതലാക്കിയിട്ടുണ്ട്..
സിനിമയുടെ മറ്റൊരു മുതല്‍കൂട്ട് അരുണ്‍ വിജയ്‌ എന്ന വില്ലന്‍റെ stylish പ്രകടനമാണ്..എല്ലാ ഗൌതം മേനോന്‍ സിനിമകളെയും പോലെ ഈ സിനിമയിലും
നായികമാര്‍ അതീവ സുന്ദരികളാണ്..
ഇനിയൊരു അജിത്‌ ഫിലിം കാണാന്‍ മാസങ്ങള്‍ കാത്തിരിക്കണം എന്നുള്ളതിനാല്‍ തിയേറ്ററില്‍ പോയി തന്നെ സിനിമ കാണാം,നിരാശപ്പെടില്ല...
പക്ഷെ ഗൌതം മേനോന്‍ സിനിമ എന്ന നിലയില്‍ സമീപിക്കുകയാണെങ്കില്‍ യെന്നായി അറിന്താല്‍ ഒരു നിരാശയായിരിക്കും സമ്മാനിക്കുന്നത്...
2.ആട്
ഈ സിനിമ പ്രഖ്യാപിക്കുന്നതിനും നാളുകള്‍ക്കു മുന്‍പ് തന്നെ മിഥുന്‍ മാനുവല്‍ തോമസ്‌ എന്ന ധീ സിനിമയുടെ
സംവിധായകനെ നീലപുസ്തകത്തില്‍ പിന്തുടരുന്ന(FOLLOW) വ്യക്തി എന്ന നിലയില്‍ ആട് കുറെയധികം പ്രതീക്ഷ
നല്‍കിയ ചിത്രമായിരുന്നു..സിനിമയുടെ ട്രെയിലര്‍ ആ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുകയും ചെയ്തു...സിനിമയുടെ ആദ്യ
അരമുക്കാല്‍ മണിക്കൂര്‍ ആ പ്രതീക്ഷകളെ അടിവരയിട്ട് ശരിവെക്കുകയും ചെയ്തു..പിന്നീടങ്ങോട്ട് ആട് ഒരു കല്ലു കടിയായി മാറുകയായിരുന്നു..
മികച്ച ഷോട്ടുകള്‍ കൊണ്ടും കഥാപാത്രങ്ങളുടെ മനോഹരമായ അവതരണത്തിലൂടെയും മിഥുന്‍ എന്ന സംവിധായകന്‍
വിജയിച്ചിട്ടുണ്ടെങ്കിലും ഇടുക്കിയിലേക്ക് പറിച്ച് നട്ട പഴയകാല സിനിമകളെ ഓര്‍മിപ്പിക്കുന്ന കഥയും
തിരക്കഥയിലെ പാളിച്ചകളും സിനിമയേയും തിരക്കഥാകൃത്തിനെയും ആവറേജാക്കി മാറ്റുന്നു..
ഷാന്‍ റഹ്മാന്‍റെ സംഗീതവും വിഷ്ണു നാരായാണന്‍റെ ഫ്രെയിമുകളും പ്രശംസ അര്‍ഹിക്കുന്നു.
ഈ സിനിമയില്‍ ഏറ്റവും ആകര്‍ശിച്ചത് ഇവ രണ്ടുമാണ്.
1.കഥാപാത്രങ്ങളുടെ INTRO-യും അതിനൊത്ത മ്യൂസ്സിക്കും..
2.ക്ലൈമാക്സിലെ ആ പാട്ടും...
ഒരു പുതുമുഖ സംവിധായകന്‍റെ സിനിമയില്‍ കാണാവുന്ന ആ ഊര്‍ജ്ജം ഈ ആടിലുണ്ട്,പക്ഷെ അത് മാത്രമേ ഉള്ളൂ എന്നതാണ് സത്യം.
പെരുച്ചാഴി ഒഴുക്കിയ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ സിനിമ കാണാന്‍ പോകാം എന്ന് തീരുമാനിച്ച്
ഒട്ടും പ്രതീക്ഷിക്കാതെ പോയാല്‍ ഒരിക്കല്‍ കാണാം ഈ ഭീകരജീവിയെ....