Thursday, April 30, 2015

എ ഫീല്‍ ഗുഡ് റീടിംങ്ങ്

" ഇയാളെപോലെ അഭിനയിക്കാന്‍ കഴിഞ്ഞെങ്കില്‍.........."
എന്ന് ആശിച്ചിരുന്നുവെന്ന് അന്നത്തെ അവിടുത്തെ വിദ്യാര്‍ഥിയായിരുന്ന മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്........
...തുടര്‍ന്ന് വായിക്കുക...........
*********************************************************************************
കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ് ബാബു.

അഭിനയശേഷി ജന്മസിദ്ധം.മാത്രവുമല്ല,കലാശാല എന്ന പേരില്‍ സ്വന്തമായി ഒരു ട്രൂപ്പും ബാബുവിനുണ്ട്.

മഹാരാജാസ് കോളേജിലെ സ്റ്റേജില്‍ കലാശാല ബാബുവിന്‍റെ പ്രകടനം കണ്ട്
" ഇയാളെപോലെ അഭിനയിക്കാന്‍ കഴിഞ്ഞെങ്കില്‍.........."
എന്ന് ആശിച്ചിരുന്നുവെന്ന് അന്നത്തെ അവിടുത്തെ വിദ്യാര്‍ഥിയായിരുന്ന മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ ബാബു കാളിദാസ കലാകേന്ദ്രത്തിലെത്തി.കാളിദാസയുടെ സ്വന്തം ലേഖകന്‍ എന്ന നാടകത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് ബാബു അവതരിപ്പിച്ചത്.

സുമുഖനായ ബാബുവിന്‍റെ മറ്റ് പ്രത്യേകതകള്‍ ശബ്ദഗാംഭീര്യവും അഭിനയ നൈപുണ്യവും അര്‍പ്പണമനോഭാവവുമായിരുന്നു.

ബാബുവിനെകുറിച്ച് പലരും പ്രതീക്ഷിച്ചു " സിനിമയില്‍ ഒരു കലക്ക് കലക്കും ".

സിനിമയില്‍ നായകനാകണമെന്ന് ബാബുവിനും
ആഗ്രഹമുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ബാബുവിന്‍റെ അഭിനയം ഇഷ്ടപെട്ട ഒരു ഗള്‍ഫുകാരന്‍ ബാബുവിനെ നായകനാക്കി ഒരു ചിത്രം എടുക്കാന്‍ തീരുമാനിച്ചു.

ദൈവം പ്രത്യക്ഷപെട്ട് എന്തു വരം വേണമെന്ന് ചോദിച്ചാല്‍ "എനിക്ക് സിനിമയില്‍ നായകനാകണം". എന്ന് പറയാനിരുന്ന സമയമാണ്.

ഗള്‍ഫുകാരന്‍ തേടിയെത്തിയാതോടെ ദൈവത്തെ നേരില്‍കണ്ട ത്രില്ലിലായി ബാബു.ഗള്‍ഫുകാരന്‍ സിനിമയുടെ എല്ലാ കാര്യങ്ങളും ബാബുവിനെ ഏല്‍പ്പിച്ചു.

ബാബുവിന് സിനിമയില്‍ ആരെയും അറിയില്ല.ആകെയറിയാവുന്നത്
സുരാസുവിനെയാണ്..ബാബുവിന്‍റെ അമ്മാവനാണ് സുരാസു...ശക്തനായ എഴുത്തുകാരനെന്ന പേര് സിനിമയില്‍ സുരാസുവിനുണ്ടായിരുന്നു.

വലിയ കലാകാരനാണ്.ആരെയും വകവെയ്ക്കില്ല.ഒരു പ്രത്യേക പ്രകൃതം.ബാബു സുരാസുവിനെ ചെന്നു കണ്ടു.

"നിര്‍മ്മാതാവിനെ കാണണം കഥ പറയണം " സുരാസു പറഞ്ഞു....ബാബു അതിന് ഏര്‍പ്പാട് ചെയ്തു.ബാബുവിന് നായകനാകാന്‍ പറ്റുന്നൊരു
കഥയാണ്‌ വേണ്ടത്.

പക്ഷെ അങ്ങനെയൊരു കഥ പെട്ടെന്നുണ്ടാക്കാന്‍ സുരാസുവിന് കഴിഞ്ഞില്ല.

" ഞാനൊരു കഥ പറയാം." നിര്‍മ്മാതാവ് പറഞ്ഞു.

"എങ്കില്‍ പറയ്‌ " എന്ന മട്ടില്‍ സുരാസു ഇരുന്നു.ഹൃദയമിടുപ്പോടെ ബാബുവും.

"നിര്‍മ്മാതാവ് കഥ തുടങ്ങി. .." ഞങ്ങളുടെ നാട്ടിലൊരു വേലക്കാരിപ്പെണ്ണുണ്ടായിരുന്നു ;സുമതി;സുന്ദരിയായിരുന്നു.നാട്ടില്‍ എല്ലാവര്‍ക്കും അവളെ ഇഷ്ടമായിരുന്നു. ഏതോ ഒരുത്തന്‍ അവളെ വഞ്ചിച്ചു. കബളിപ്പിക്കപ്പെട്ട അവള്‍ അപമാനഭാരത്താല്‍ കുളത്തില്‍ ചാടി മരിച്ചു....

സുമതിയുടെ കാര്യം പറയുമ്പോള്‍ ഇപ്പോഴും നാട്ടുകാരുടെ കണ്ണുനിറയും.ആ കഥ നമ്മുക്ക് സിനിമയാക്കിയാലോ. ?.."

നിങ്ങളുടെ നാട്ടില്‍ നടന്ന സംഭവമായതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്ര ഫീല്‍ ചെയ്യുന്നത്...സുമതിയെ അറിയാത്ത ഒരാള്‍ക്ക്‌ ഈ കഥ ഫീല്‍  ചെയ്യണമെന്നില്ല....മാത്രവുമല്ല.ഈ കഥയ്ക്ക് പുതുമയില്ല ....ആണ് പെണ്ണിനെ വഞ്ചിക്കുന്നതും വഞ്ചിക്കപെട്ട പെണ്ണ് ആത്മഹത്യ  ചെയ്യുന്നതുമൊക്കെ എത്രയോ കഥകളില്‍ വന്നിരിക്കുന്നു ?. സുരാസു പറഞ്ഞു..
.
"അതൊന്നും എനിക്കറിയില്ല.പക്ഷെ സുമതിയുടെ കഥ സിനിമയാക്കിയാല്‍ ഞങ്ങളുടെ നാട്ടില്‍ നൂറു ദിവസം ഓടും."

പക്ഷെ കഥയില്‍ കഴമ്പില്ലെന്ന കാര്യത്തില്‍ സുരാസു ഉറച്ചുനിന്നു.

"കഥ മനസ്സില്‍ തട്ടുന്നില്ല.എം.ടി,യുടെ നീലത്താമര ഉള്‍പ്പെടെ പല പടങ്ങളിലും വേലക്കാരിയുടെ പ്രണയവും ദുരന്തവുമൊക്കെ പറഞ്ഞിട്ടുണ്ട്." സുരാസു വീണ്ടും പറഞ്ഞു.

നിര്‍മ്മാതാവിന് സുമതിയുടെ കഥ സിനെമയാക്കണമെന്ന് നിര്‍ബന്ധമോന്നുമില്ല.ഒരു കഥ പറയാന്‍ വേണ്ടി പറഞ്ഞെന്നേയുള്ളൂ...എങ്കിലും

സുമതിയുടെ കഥ സിനിമയാക്കിയാല്‍ കൊള്ളാമെന്ന് നിര്‍മ്മാതാവിന് ആഗ്രഹമുണ്ടായിരുന്നു..

"ജോലിക്കാരിയും വേലക്കാരിയുമോന്നും വേണ്ട...നമുക്ക് വേറൊരു കഥ നോക്കാം." ധാക്ഷിന്ന്യമില്ലാതെ കനത്ത സ്വരത്തില്‍ സുരാസു നിര്‍മ്മാതാവിനോട് പറഞ്ഞു.

"വേറെ കഥ ആലോചിക്കുംമുന്‍പ് സുമതിയുടെ കഥ നമ്മുക്കൊന്ന് എഴുതിനോക്കിയാലോ?.ചിലപ്പോ നന്നാവും.".നിര്‍മ്മാതാവ് പിന്നെയും പറഞ്ഞു.

പെട്ടെന്നാണ് അത് സംഭവിച്ചത്.സുരാസു ചാടിയെണീറ്റ് നിര്‍മ്മാതാവിന്‍റെ കരണത്തൊന്നു പൊട്ടിച്ചു.

"ഞാനൊരു കലാകാരനാണ്.നിങ്ങള്‍ ഈ പറഞ്ഞതില്‍ കഥയുമില്ല ഒരു മണ്ണാങ്കട്ടയുമില്ല." സുരാസു അലറി.

അടികൊണ്ട്നിര്‍മാതാവ് ഓടി.

എല്ലാംകണ്ട് ചുവരും ചാരി തകര്‍ന്നു നില്‍ക്കുകയാണ് കലാശാല ബാബു...കൈകുമ്പിളില്‍ വന്നുവീണ ഒരു അവസരം നിമിഷനേരം കൊണ്ട് തട്ടിപോയതിന്‍റെ നടുക്കത്തിലാണ് അയാള്‍.

പാരമ്പര്യവും കഴിവുമൊക്കെയുണ്ടായിട്ടും പിന്നീടൊരിക്കലും ബാബുവിന് നായകനായൊരു ബ്രേക്ക്‌
കിട്ടിയിട്ടില്ല..

ബ്രേക്ക് ഒരിക്കലെയുള്ളൂ.കൃത്യസമയത്ത് അത് ലഭിക്കുകയും കൃത്യമായി അത് ഉപയോഗിക്കുകയും
ചെയ്ത ഭാഗ്യവാന്മാരാണ് ഇന്നത്തെ പ്രശസ്തരും പ്രഗത്ഭരുമൊക്കെ.ബ്രെക്കായെക്കാവുന്ന അവസരം ഒരിക്കല്‍ നഷ്ട്ടപ്പെടുത്തിയാല്‍
പിന്നീടോരിക്കലും അത് പ്രതീക്ഷിക്കേണ്ട.എത്ര പ്രഗല്‍ഭരായാലും....

( അവലംബം : മുകേഷ് കഥകള്‍ )...
*********************************************************************************

ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മുകേഷ് എന്ന കലാകാരന്‍റെ അനുഭവകുറിപ്പുകള്‍ അടങ്ങിയ മികാച്ചൊരു പുസ്തകം..
എ ഫീല്‍ ഗുഡ് സിനിമ എന്നൊക്കെ പറയുന്നത് പോലെ ഒരു ഫീല്‍ ഗുഡ്
ബുക്ക്‌...

Saturday, April 18, 2015

*******************ഓക്കേ കാഞ്ചന**********************************

 എന്നും മണിരത്നം സിനിമകള്‍ ഒരാവേഷമാണ്..ആദ്യമായി കണ്ട മണിരത്നം സിനിമയായ അലയ്പായുതേ മുതല്‍ തുടങ്ങിയ ആ ആവേശം ഇന്നും കെട്ടടങ്ങാതെ അവശേഷിക്കുന്നത് കൊണ്ടാണ് ആദ്യ ദിവസം തന്നെ ഓകെ കണ്മണി കാണാന്‍ തീരുമാനിച്ചത്...

അനന്യസാധാരണമായ അവതരണ മികവ് കൊണ്ട് കാലങ്ങള്‍ക്കും
അതീതം നിലനില്‍ക്കുന്ന അദ്ധെഹത്തിന്റെ സിനിമകളിലെ ഏറ്റവും വല്യ ആകര്‍ഷണീയത കഥയോട് ചേര്‍ന്ന് മനോഹരമായി ആവിഷ്കരിച്ച പാട്ടുകളും ശക്തമായ കഥാപാത്രങ്ങളും
ഹൃദയത്തെ തഴുകുന്ന സംഭാഷണങ്ങളുമാണ്.. അവസാന സിനിമകളില്‍ നഷ്ടപ്പെട്ടുപോയി എന്ന് നമ്മള്‍ കരുതിരുന്ന ആ മണിരത്നം മാജിക്
പൂര്‍ണ്ണമായി ഇല്ലെങ്കിലും ഒരു പരിധിവരെ പ്രേഷകനില്‍ അനുഭവവേദ്യമാക്കാന്‍ ഓക്കേ കണ്മണിക്ക് സാധിച്ചിട്ടുണ്ട്..

ഉമ്മച്ചികുട്ടികളുടെ മൊഞ്ചോന്നും അങ്ങനെ പോയ്‌ പോകില്ല
എന്ന് വിനീത് ശ്രീനിവാസന്‍റെ കഥാപാത്രം തട്ടതിന്‍ മറയത്തില്‍ പറയുന്നത് പോലെ അങ്ങനെയൊന്നും പോകുന്നതല്ല എന്നെപോലെ
പലരേയും സിനിമ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച  ആ മണിരത്നം മാജിക്‌...

സുന്ദരിയായ ഒരു പെണ്‍കുട്ടിയിലേക്ക് നമ്മള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ പായുന്നത് പോലെ പിസി ശ്രീറാമിന്‍റെ ഫ്രെയിമുകളിലേക്ക് നമ്മള്‍ ആകര്‍ഷിക്കപ്പെടും...

എന്തിലും ഏതിലും സൌന്ദര്യം മാത്രം കാണുന്ന അദ്ധെഹത്തിന്റെ ക്യാമറ ഇവിടെയും പതിവ് തെറ്റിച്ചിട്ടില്ല..മഴയുടെ പശ്ചാത്തലത്തിലേ കാറിനുള്ളിലേ സീനുകളില്‍ അദ്ധെഹത്തിന്റെ
ക്യാമറ തികച്ചും ഞെട്ടിച്ച്‌ കളഞ്ഞിരിക്കുന്നു...

മണിരത്നത്തിന്‍റെ എല്ലാ സിനിമകളിലേയും പോലെ ഇതിലേയും കഥാപാത്രങ്ങള്‍ക്ക് ഒടുക്കത്ത റിയലിസ്റ്റിക് അപ്പിയറന്‍സ് ആണ്..ദുല്‍ക്കറും നിത്യയും അവരുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി.
പ്രകാശ് രാജിന്‍റെയും ലീലാ സാംസണ്‍ന്‍റെയും കഥാപാത്രങ്ങള്‍ കണ്ടപ്പോള്‍ ഹോളിവുഡ്  റൊമാന്റിക്‌ ഫിലിം ആയ നോട്ട്ബുക്ക് ഓര്‍മ്മവന്നു..

കാലത്തിനൊത്ത് രൂപമാറ്റം സംഭവിച്ച ഒരു മണിരത്നം സിനിമയായി ഓക്കേ കണ്മണിയെ വിശേഷിപ്പിക്കാം..ഇടക്കാലത്ത് നഷ്ട്ടപെട്ടുപോയ ആ  മണിരത്നം മാജിക്‌ തിരികെ തന്ന സിനിമ..പക്ഷെ ഏറ്റവും മികച്ച മണിരത്നം ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഓക്കേ കണ്മണിയുടെ
സ്ഥാനം ഒടുവിലത്തെ വരികളിലായിരിക്കും..മനസ്സില്‍ പ്രണയമുള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന സിനിമ,അതാണ്‌ ഓക്കേ കണ്മണി.

ഈ സിനിമ കണ്ട് ഇത്രയും മണിക്കൂറുകള്‍ കഴിഞിട്ടും മനസ്സില്‍ നിന്നും  ഈ വരികള്‍ മായുന്നില്ല...

     " മന മന മന മെന്റല്‍ മനതില്‍
      ലക്ക ലക്ക ലക്ക പോല്ലാ വയധില്‍
      ടക്ക ടക്ക ടക്ക കൊട്ടും ഇസയില്‍
      ഓക്കേ എന്‍ കണ്മണി മടിയില്‍ " !!!

 <3 <3 <3 ARR

****************************കാഞ്ചന 2*******************************

രാഘവാ ലോറെന്‍സിന്‍റെ തന്നെ മുനി സീരീസിലെ മറ്റ് സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് കൊടുത്ത കാശ്  മുതലാകുന്ന ഒരു സിനിമ ,അതാണ്‌  കാഞ്ചന 2..

ഒരു ഹൊറര്‍ കോമഡി മസാല ഫില്മ്നു വേണ്ട
എല്ലാ ചേരുവകളും കൂട്ടി ചേര്‍ത്തൊരുക്കിയ എന്റെര്‍ടെയിനറാണ് കാഞ്ചന 2..വേഗത്തിലുള്ള കഥപറച്ചില്‍ സിനിമയുടെ ഏറ്റവും വല്യ മുതല്‍ക്കൂട്ടാണ്...

മുന്‍ മുനി സിനിമകളുടെ അതെ ഫോര്‍മാറ്റ്‌ തന്നെയാന്‍
കാഞ്ചന 2 വിലും പിന്തുടരുന്നത്...കൃത്യമായ പ്ലാനിങ്ങോടെ അണിയിചോരുക്കിയ ഫസ്റ്റ് ഹാഫ് ആണ് സിനിമയുടെ ഏറ്റവും വല്യ ഹൈലൈറ്റ്..

തപസ്സിക്ക് തന്‍റെ അഭിനയ ജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല
കഥാപാത്രങ്ങളില്‍ ഒന്ന് അതാണ്‌ കാഞ്ചനയിലെ നന്ദിനി..നിത്യാ മേനോന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരിക്കാം 17-04-15...ഓക്കേ കണ്മണിയിലെ താരയും കാഞ്ചനയിലെ ഗംഗയും, മികച്ച രണ്ട് കഥാപാത്രങ്ങള്‍. നായകനായും സംവിധായകാനായും ലോറെന്‍സ് തകര്‍ത്താടുകയാണ്...

ലോജിക്കൊക്കെ പോക്കെറ്റില്‍ ഇട്ട് ഒരു സിനിമയെ സമീപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കാം കാഞ്ചന 2...
TimePass Entertainer ..A Sure BlockBuster in TamilNadu .

Thursday, April 2, 2015

ബോണ്‍ ഇന്‍ 90's ആന്‍ഡ്‌ ബി പ്രൌഡ് ഓഫ് ഇറ്റ്‌

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവരാണോ നിങ്ങള്‍.എങ്കില്‍ അഭിമാനത്തോടെ പറഞ്ഞോളു ഈ ലോകത്തിലെ ഏറ്റവും അനുഗ്രഹീതരായ തലമുറ ഞങ്ങളുടെതാണ്...കാരണം പലതാണ്..

വല്യ മാറ്റങ്ങളുടെയും ഒരിക്കലും ഇനി തിരിച്ച് കിട്ടാത്ത അനുഭവങ്ങളുടെയും സംഭവവികാസങ്ങളുടെയും വസ്തുതകളുടെയും ആദ്യ കാഴ്ച്ചക്കാരാകാന്‍ ഭാഗ്യം ലഭിച്ച തലമുറയാണ് നമ്മുടേത്‌..
ബാല്യം മുതല്‍ അല്ലെങ്കില്‍ ജനിച്ചു വീണ നാളുമുതല്‍ ദൈവത്തെ കണ്ടുകൊണ്ട് വളരാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍.ദൈവം ബാറ്റുമേന്തി ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ഓരോ ഇന്ത്യക്കാരനേയും പോലെ നമ്മളും പ്രാര്‍ഥിച്ചു,നമ്മുക്ക് നല്ലത് വരാനല്ല,ദൈവത്തിന് നല്ലത് വരാന്‍..സച്ചിന്‍ ഗ്യാംഗുലി ദ്രാവിഡ് ഇനി ഒരിക്കലും അവതാരം എടുക്കാത്ത ഈ ത്രിമൂര്‍ത്തികളിലൂടെ ക്രിക്കറ്റിനെ സ്നേഹിക്കാന്‍ പഠിച്ച ഏത് തലമുറയുണ്ട് വേറെ..

ഇവര്‍ക്ക് വേണ്ടി നമ്മള്‍ അന്നും ഇന്നും വാക്ക്പ്പോരിലാണ് .സ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങി പല സൌഹൃദ സദസ്സുകളും പിന്നിട്ട് കോളേജ് ലൈഫ് തീര്‍ന്നിട്ടും നമ്മള്‍ ആ പോര് നിര്‍ത്തിയിട്ടില്ല..ആരാണ് കേമന്‍
“ മമ്മൂട്ടിയോ മോഹന്‍ലാലോ ?.....”...ഇവരെ നമ്മള്‍ കണ്ടു തുടങ്ങിയത് തന്നെ താരങ്ങളായിട്ടായിരുന്നു... രജനികാന്ത് കമലഹാസ്സന്‍ മമ്മൂട്ടി മോഹന്‍ലാല്‍ അമിതാഭ് ഇനി ഒരിക്കലും അവതരിക്കാത്ത ഈ വിസ്മയങ്ങളുടെ കാലഘട്ടത്തില്‍ ജനിക്കുകയും അവരെ കണ്ടാസ്വദിക്കാനും  സാധിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്.

സംഗീതം കൊണ്ട് ലോകം കീരടക്കിയ  എംജെ യുടെയും റഹ്മാന്‍റെയും ഇളയരാജയുടെയും ജോണ്‍സണ്‍ മാഷിന്റെയും പാട്ടുകള്‍ കേട്ട് വളരാന്‍ സാധിച്ചതില്‍ അഭിമാനിക്കാം..ഒരിക്കല്‍ നമ്മുക്ക് അന്യമായിരുന്ന ഓസ്കാര്‍ ടൂണ്‍ ചെയ്തെടുത്ത റഹ്മാനും അദ്ധെഹത്തിന്റെ പാട്ടുകള്‍ക്കും നമ്മുടെ അതെ പ്രായമാണ് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്...

ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസിഡന്റിന്റെ കാലഘട്ടത്തില്‍ സ്കൂള്‍ ജീവിതം നയിക്കാനായി എന്നത് വിസ്മരിക്കാനാകാത്തതാണ്... അദ്ധെഹത്തിന്റെത്രയും സ്വാധീനം ചെലുത്തിയ വേറൊരു രാഷ്ട്രപതി ഭാരതത്തില്‍ ഉണ്ടായിട്ടില്ല എന്നത് ഓര്‍മ്മിക്കേണ്ടതാണ്. ഓര്‍ക്കാം ഇന്ത്യയുടെ മിസ്സയില്‍ മാനെ, എ പി ജെ യെ.....

സക്കീര്‍ ഹുസൈന്‍ ,യേശുദാസ്‌ ,ലതാ മങ്കേഷ്കര്‍,ഹരിഹരന്‍,എസ് പി ബി, രവീന്ദ്രന്‍ മാഷ്‌,മെസ്സി,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , റോജെര്‍ ഫെടെറര്‍, നദാല്‍,ഷൂമാക്കര്‍,സ്ടീഫെന്‍ ഹോക്കിംഗ്,നെല്‍സണ്‍ മണ്ടേല,മദര്‍ തെരേസ,ഇ കെ നായനാര്‍,ജെയിംസ്‌ കാമറൂണ്‍,മണിരത്നം ,ശങ്കര്‍,പീറ്റര്‍ ജാക്ക്സണ്‍, ഉസ്സൈന്‍ ബോള്‍ട്ട്,നോളന്‍,സക്കേര്‍ ബര്‍ഗ്,ബില്‍ ഗേറ്റ്സ്,സ്റ്റീവ് ജോബ്സ്, പറഞ്ഞാല്‍ തീരില്ല ലിസ്റ്റ് വളരെ വലുതാണ്‌...
കത്ത് കളിലൂടെയും പിന്നീട് ഫോണിലൂടെയും SMS ലൂടെയും ഇപ്പോള്‍ ഓണ്‍ലൈനിലൂടെയും പ്രണയിക്കാന്‍ കഴിഞ്ഞ വേറെ ഏത് തലമുറയാണ്‌ ലോകത്തിലുള്ളത്..

ഞായറാഴ്ചകളിലെ ദൂരദര്‍ശനിലെ ചിത്രഗീതവും വൈകിട്ടത്തെ സിനിമയും മാത്രം മിനിസ്ക്രീന്‍ വസന്തമായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും 1993-ല്‍ ഏഷ്യാനെറ്റ് എന്ന മലയാളത്തിലേ രണ്ടാമത്തെ ചാനല്‍ അവതരിച്ചതു മുതല്‍ ടെലിവിഷന്‍ ജീവിതത്തില്‍  ഒരു അഭിവാജ്യ ഘടകമായതും  പിന്നീട് കണ്ട  ചാനെലുകളുടെ കുത്തോരുക്കും സീരിയലുകളുടെ ഏകാധിപത്യ ഭരണവും അതിനെ താഴെയിറക്കിയ റിയാലിറ്റി ഷോകളുടെ  കടന്നുവരവും. കമ്പ്യൂട്ടര്‍ എന്ന മനുഷ്യന്റെ ഏറ്റവും വല്യ കണ്ടുപിടിത്തം ആവിര്‍ഭവിച്ചതും തരംഗമായതും.  മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വീഡിയോ ഗെയിമും  ഒരു വിപ്ലവമായി മാറിയതും അച്ചടി മാധ്യമങ്ങളെ പിറകിലെക്ക് തള്ളിവിട്ട് ദൃശ്യമാധ്യമങ്ങളും ഇപ്പോളിതാ ഓണ്‍ലൈന്‍ മാധ്യമങ്ങളും കടന്നുവന്നതും , ഓര്‍മ്മകളും കൂട്ടുകാരും  ഓട്ടോഗ്രാഫ് ബുക്കില്‍ ഒതുങ്ങി പോയ കാലത്തില്‍ നിന്നും ഒരു മൗസ് ക്ലിക്ക് അകലെ എല്ലാവരെയും എന്നും കാണാനും ഓര്‍മകള്‍ പങ്കുവെയ്ക്കാനും കണ്ടു സംസാരിക്കാനും (വീഡിയോ കോള്‍) സഹായിച്ച ഓര്‍ക്കുട്ടും ഫേസ്ബുക്കും ഗൂഗിള്‍ പ്ലസ്സും യുടൂബും അവതരിച്ചതും ഒരു പക്ഷെ ഇന്ത്യയുടെ വരുംകാലത്തെ രാഷ്ട്രീയ-ഭരണ കാഴച്ചപാടുകള്‍ക്ക് തന്നെ മാറ്റം വരുത്താവുന്ന ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവും അങ്ങനെ അങ്ങനെ  ലോകത്തില്‍ ഉണ്ടായേക്കാവുന്ന ഏറ്റവും വല്യ മാറ്റങ്ങളെല്ലാം സംഭവിച്ചതും അതിന് സാക്ഷ്യം വഹിച്ചതും  എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ച നമ്മുടെ ബാല്യവും കൌമാരവും യൌവ്വനവുമായിരുന്നു..
ഇപ്പോഴുള്ളതില്‍ നിന്നുള്ള ചെറിയ ചെറിയ അപ്ടെശനും വേഗത്തിലെ മാറ്റവും അല്ലാതെ വേറെ വല്യ മാറ്റങ്ങള്‍ ഒന്നും ഇനി ലോകത്തില്‍ ഉണ്ടാകാനിടയില്ല...അങ്ങനെ നോക്കുമ്പോള്‍ വിപ്ലവാത്മകമായ ഈ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച അത്ഭുതങ്ങളായി മാറിയ കുറെ വ്യക്തിത്വങ്ങളുടെ കാലഘട്ടത്തില്‍ ജനിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്...മറ്റാരേക്കാളും...

NB : നാളുകള്‍ക്കു മുന്‍പ് ബ്ലോഗില്‍ എഴുതിയതും ഇന്നലെ കോളേജിലെ സെന്‍റെ ഓഫിന് സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തിയതുമായ കാര്യങ്ങളാണ് മുകളില്‍..മറ്റേത് ജെനറേഷനെക്കാളും എന്‍റെ ജെനറേഷന് അഭിമാനിക്കാവുന്ന വസ്തുതകള്‍..സത്യങ്ങള്‍..