Friday, July 25, 2014

ലാൽജോസ് എന്നെ ചതിചാശാനെ ....


കൂടുതൽ പറയുന്നില്ല .ദാ ദീ ചുവടെ പറയുന്ന കാര്യങ്ങളിലൂടെ ഈ സിനിമയെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കാം ..
യാത്രയ്ക് തൊട്ടു മുൻപ്‌ ഒരു സിനിമ ചെയ്തേക്കാം എന്ന് കരുതി ലാൽജോസ് ഇക്ബാൽ കുറ്റിപ്പുറതോട് പറയുകയും തത്വ എടുക്കുകയും ചെയ്ത ഒരു ധൃതി പടമാണ് വിക്രമാദിത്യൻ എന്ന് ഫില്മിന്റെ ഓരോ സീനുകളും അടി വരയിട്ടു പറയുന്നു. ഇനി യാത്ര കഴിഞ്ഞു തിരിച് വരുമ്പോൾ കഞ്ഞി വെച്ച് കുടിക്കാനുള്ള കാശ് ഭണ്ടാരത്തിൽ കാണുമോ എന്തോ ....
ഉണ്ണി മുകുന്ദൻ: പാലും മുട്ടയും കഴിക്കാനും ഇടവേളകളിൽ ഓടി നടന്ന് കെട്ടി പിടിക്കാനും മാത്രമായി ഒരു കഥാപാത്രം ..
ജോമോണ്‍ :അയാളും ഞാനും തമ്മിൽ എന്ന ക്ലാസ്സിക്‌ ഫിലിംന് ശേഷം ജോമോണും ലാൽജോസും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ കുറെ പ്രതീക്ഷിച്ചു .പക്ഷെ അമേനിൽ കലാഭവൻ മണി പറയുന്നത് പോലെ ഇതിനേക്കാൾ നല്ലത് ആ പുഴയിൽ പോയിരിന്നു രണ്ട്‌ .......... ........... കുമിളയെങ്കിലും ഉണ്ടായേനെ ....
നമിത :എന്തിനോ വേണ്ടി തിളച്ച സാമ്പാർ ...
സിനിമയ്ക്ക് ആകെ മുതൽകൂട്ട് ദുൽകർ മാത്രമാണ്.പിന്നെ ഈ സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് സിനിമയുടെ അവസാനം വന്ന ആ പുള്ളിക്കാരനായിരുന്നു .
ആദ്യ ദിവസം തന്നെ ഇമ്മാതിരി കുത്തിക്കുറിച്ചിടുന്നത് ശരിയല്ല എന്നറിയാം പക്ഷെ പറയാതിരിക്കാൻ വയ്യ .ഒരു മാതിരി പുളിച്ച പടം